350 കോടിയുടെ തട്ടിപ്പ് ; തിരുവനന്തപുരത്ത് ഫിനാന്‍സ് കമ്പനി മാനേജര്‍ പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍. കേച്ചേരി ഫിനാന്‍സ് കിളിമാനൂര്‍ ബ്രാഞ്ച് മാനേജര്‍ സുരേഷ് കുമാറാണ് പിടിയിലായത്.

Advertisements

രണ്ട് വര്‍ഷം
മുമ്പാണ് കേച്ചേരി ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടന്നത്. 35 ബ്രാഞ്ചുകളിലായി 350 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേച്ചേരി ഫിനാന്‍സ് ഉടമയായിരുന്ന വേണുഗോപാലിനെ കഴിഞ്ഞ വര്‍ഷം കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കിളിമാനൂര്‍ ബ്രാഞ്ചില്‍ 25 നിക്ഷേപകരില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് കുമാറിനെതിരായ കേസ്.

കിളിമാനൂരില്‍ നിന്ന് മാത്രം 12 കോടി തട്ടിയെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് പണവും പലിശയും ആവശ്യപ്പെട്ട് സമീപച്ചതോടെ
ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles