കപ്പടിച്ച് കലിപ്പ് തീർത്ത് രോഹിത്ത് ! ഷമയ്ക്കും സുനിൽ ഗവാസ്കർക്കും കിടിലം മറുപടി

ദുബായ്: ടൂർണമെന്റിലെ അവസാന ദിവസത്തേക്ക് തന്റെ ആവനാഴിയിലെ അവസാന അമ്ബും കാത്തുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ന്യൂസീലൻഡ് ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നല്‍കാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നർമാർ, ഒരറ്റത്തുനിന്ന് വിക്കറ്റുകള്‍ എത്ര വീണാലും ജയം കൊണ്ടേ മടക്കമുള്ളുവെന്നരീതിയില്‍ ക്രീസിലുറച്ചുനില്‍ക്കുന്ന മധ്യനിരയുടെ നിശ്ചദാർഢ്യം… തോല്‍വിയറിയാതെയുള്ള ജൈത്ര യാത്രക്കൊടുവില്‍ ചാമ്ബ്യൻസ് ട്രോഫി കിരീടം പൊക്കി ടീം ഇന്ത്യ.
വർഷങ്ങള്‍ കാത്തുകാത്തിരുന്നു നേടിയെടുത്ത ട്വന്റി20 ലോകകിരീടത്തിനു ശേഷം ചാംപ്യൻസ് ട്രോഫി കിരീടത്തിനായി ഇന്ത്യൻ താരങ്ങളും ആരാധകരും അതിയായി ആഗ്രഹിച്ചപ്പോള്‍, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫിയില്‍ നീലപ്പടയുടെ മുത്തം. ഇടയ്ക്ക് കുറച്ച്‌ ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും, വിജയവഴിയില്‍നിന്ന് ഒരു ഘട്ടത്തിലും തെന്നിമാറാതെ മുന്നേറിയ ഇന്ത്യ നാലു വിക്കറ്റിനാണ് ന്യൂസീലൻഡിനെ തകർത്തത്.

Advertisements

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 251 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയം കൈപ്പിടിയിലൊതുക്കി. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തില്‍ നിർണായകമായി. അതോടൊപ്പം 48 റണ്‍സുമായി ശ്രേയസ് അയ്യരും 34 റണ്‍സെടുത്ത കെഎല്‍ രാഹുലും രോഹിത്തിന് പിൻതുണയേകി. 49-ാം ഓവറിലെ അവസാന പന്തില്‍ ഒരു ഫോറോടെ ഇത്തവണയും രവീന്ദ്ര ജഡേജ ഫിനീഷറുടെ റോള്‍ ഏറ്റെടുത്തപ്പോള്‍ മറുഭാഗത്ത് കെഎല്‍ രാഹുലും കട്ടയ്ക്ക് നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ നിരയില്‍ രോഹിത് ശർമ (83 പന്തില്‍ 76), ശ്രേയസ് അയ്യർ (62 പന്തില്‍ 48), ശുഭ്മൻ ഗില്‍ (50 പന്തില്‍ 31), അക്ഷർ പട്ടേല്‍ (40 പന്തില്‍ 29), വിരാട് കോലി (ഒന്ന്), ഹാർദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്കോർ 105 ല്‍ നില്‍ക്കെ ശുഭ്മൻ ഗില്ലിനെ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഗ്ലെൻ ഫിലിപ്സ് വീണ്ടുമൊരു മോനോഹര ക്യാച്ചിലൂടെ പുറത്താക്കിയത് നിർണായകമായി.

സെഞ്ചുറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശർമ, ഇടയ്‌ക്ക് റണ്‍നിരക്കിലുണ്ടായ വർധനവിന്റെ സമ്മർദ്ദത്തില്‍ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27-ാം ഓവറില്‍ രചിൻ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച രോഹിത്തിനു പിഴച്ചു. പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.

പിന്നീട് മധ്യനിരയില്‍ അക്ഷർ പട്ടേലും ശ്രേയസും അയ്യരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്‍ നേരിട്ട് 65 റണ്‍സാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 48 റണ്‍സെടുത്ത ശ്രേയസ് അയ്യരെ രചിൻ രവീന്ദ്ര തകർപ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നർ മിച്ചല്‍ ബ്രേസ്‍വെല്ലിനെ സിക്സർ പറത്താനുള്ള അക്ഷർ പട്ടേലിന്റെ ശ്രമം വില്‍ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.

ഹാർദിക് പാണ്ഡ്യ തകർപ്പൻ സിക്സറും ഫോറും സഹിതം ആത്മവിശ്വാസം പകർന്നെങ്കിലും, സ്കോർ 241ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച്‌ പുറത്തായി. കൈല്‍ ജെയ്മിസന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച്‌ സമ്മാനിച്ചാണ് പുറത്തായത്. പിന്നീട് ജഡേജയും രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

രോഹിത്തിന്റെ കളി ഒരുപക്ഷെ സുനില്‍ ഗവാസ്കറിനും ഷമ മുഹമദിനുമുള്ള ഒരു മറുപടി കൂടിയായിരുന്നു. എന്നുമിങ്ങനെ 25-30 അടിച്ചാല്‍ മതിയോ, അതുകൊണ്ട് രോഹിത്തിന് സന്തോഷിക്കാൻ കഴിയുമോയെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവാസ്കറിന്റെ ചോദ്യം. അതേസമയം കോണ്‍ഗ്രസ് നേതാവും രോഹിത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച്‌ പറഞ്ഞ് വിവാദത്തിലായിരുന്നു.

Hot Topics

Related Articles