ഏഴു മാസം ഗർഭിണിയായ യുവതിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർജന്മം; യുവതിയ്ക്കു പുനർജന്മമേകിയത് എക്‌മോ ചികിത്സയിലൂടെ

കോട്ടയം: ഗുരുതരമായ ന്യുമോണിയ ബാധിച്ച ഏഴു മാസം ഗർഭിണിയായ യുവതിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർജന്മം. എക്‌മോ ചികിത്സയിലൂടെയാണ് യുവതിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർജന്മമേകിയത്. ഏഴു മാസം ഗർഭിണിയായ യുവതിയെ ഒരു മാസം മുൻപ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗുരുതരമായ ന്യുമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ എത്തിച്ചത്.

Advertisements

സാധാരണ ഗതിയിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകിയിട്ടും രോഗിയുടെ അവസ്ഥയിൽ മാറ്റം ഉണ്ടായില്ല. തുടർന്ന് ഡോക്ടർമാർ നടത്തിയ കൂടിയാലോചനകൾക്കുള്ളിലാണ് രോഗിയ്ക്കു എക്‌മോ ചികിത്സ നൽകാൻ തീരുമാനിച്ചത്. തുടർന്നു രോഗിയെ കാർഡിയോ തൊറാസിക് വിഭാഗത്തിലേയ്ക്കു മാറ്റുകയും ഇവിടെ വച്ച് എക്‌മോ ചികിത്സ ആരംഭിക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു രോഗിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടായി. തുടർന്ന് രോഗിയെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേയ്ക്കു മാറ്റി. ഒരാഴ്ച മുൻപ് യുവതി ശസ്ത്രക്രിയയിലൂടെ കുട്ടിയ്ക്കു ജന്മം നൽകുകയും ചെയ്തു. അതിതീവ്ര പരിചരണത്തിന്റെ ഫലമായി യുവതിയുടെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതിയെ ഐ.സിയുവിൽ നിന്നും മുറിയിലേയ്ക്കു മാറ്റുകയും ചെയ്തു.

എക്ബാടാ കോർപ്പോറിയൽ മെബ്രേൻ ഓക്‌സിനേഷൻ എന്ന എക്‌മോ ചികിത്സ ഗുരുതരമായ ഹൃദയകോശരോഗമുള്ള രോഗികൾക്കാണ് നൽകുന്നത്. ഈ ചികിത്സയിൽ രോഗിയുടെ ശരീരത്തിനു പുറത്ത് ഒരു ഹൃദയ ശ്വാസകോശയന്ത്രത്്തിലേയ്ക്ക് രക്തം പമ്പ് ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരം എക്‌മോ ചികിത്സ വിജയകരമായി നൽകിയ രണ്ടാമത്തെ രോഗിയാണ് ഇത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ഈ ചികിത്സാ രീതി വളരെ നിസാരമായ ചിലവിലാണ് മെഡിക്കൽ കോളേജിൽ രോഗിയ്ക്കു നൽകിയത്.

അമ്മയും കുട്ടിയും ഇപ്പോൾ ആശുപത്രിയിൽ സുഖമായി ഇരിക്കുന്നു. രോഗിയുടെ പരിചരണത്തിൽ കാർഡിയോ തൊറാസിക് വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ടി.കെ ജയകുമാർ, ഡോ.നിധീഷ്, മെഡിസിൻ വിഭാഗത്തിലെ ഡോ.ജോസ്‌മോൻ ജോർജ്, ഡോ.ഹരികൃഷ്ണൻ, ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ഡോ.അനുരാജ് വി.ടി, ഗൈനക്കോളജിസ്റ്റ് ഡോ.ലിസമ്മ, ഡോ.ബിന്ദു എന്നിവരും ക്രിട്ടിക്കൽ കെയർ യൂണിറ്റിലെയും കാർഡിയോ തൊറാസിക് വിഭാഗത്തിലെയും നഴ്‌സുമാരും മറ്റു ജീവനക്കാരും പങ്കാളികളായി.

Hot Topics

Related Articles