എല്ലുപൊടിയുന്ന രോഗം, 16 ശസ്ത്രക്രിയ: തളരാതെ ഹസൻ സ്കൂളിലേക്ക്

കാസർകോട്: 16 ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട് ഈ എട്ടുവയസ്സുകാരൻ. രോഗം തളർത്തുമ്പോഴും പുഞ്ചിരിയോടെ അതിനെ നേരിട്ട് മുന്നോട്ട് കുതിക്കുകയാണ് ചെട്ടുംകുഴിയിലെ എസ്. ഹസൻ. എല്ല് പൊടിയുന്ന രോഗം മുന്നോട്ടുള്ള കുതിപ്പിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുമ്പോഴും തളരാതെ ഹസൻ വിദ്യാലയമുറ്റത്തിലേക്ക് എത്തുകയാണ്. ശാരീരിക വെല്ലുവിളികളും രോഗവും വിലങ്ങുതടിയാകുമ്പോൾ തളർന്നുപോകുന്ന ജീവിതങ്ങൾക്ക് പ്രചോദനമാവുകയാണ് എൻഡോസൾഫാൻ ദുരിതബാധിതനായ ഈ മൂന്നാം ക്ലാസുകാരൻ. ടാക്സി ഡ്രൈവറായ എൻ.എം. സീതി-മൈമുന ദമ്പതിമാരുടെ മകനാണ്.

Advertisements

നായൻമാർമൂല ടി.ഐ.എച്ച്.എസ്.എസ്. സ്കൂളിലെ മൂന്നാം ക്ലാസിലേക്ക് മാതാവിനൊപ്പം ഹസൻ ബുധനാഴ്ചയെത്തും. ക്ലാസിൽ പ്രത്യേകം ഒരുക്കിയ കസേരയിലിരുന്ന് പഠിക്കും. അധിക സമയം താങ്ങില്ലാതെ ഇരിക്കാനോ മറ്റാർക്കും എടുക്കാനോ പറ്റാത്തതിനാൽ മുഴുവൻ സമയവും മാതാവ് സ്കൂളിൽ കാവലിരിക്കണം. കോവിഡ് കാലത്ത് ആദ്യ രണ്ടുവർഷം ഓൺലൈനിലായായിരുന്നു പഠനം. പഠിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഹസൻ സ്കൂളിലെത്തുന്ന സന്തോഷത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരി അലീമത്ത് ഷംനയും സമാന രോഗബാധിതയാണ്. കാസർകോട് ഗവ. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഷംന. ഇരുപത് വയസ്സിനിടെ 25 ശസ്ത്രക്രിയ നടത്തിയാണ് ഷംനയ്ക്ക് ഇരിക്കാൻ സാധിച്ചത്. ഇരുവരുടെയും ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ കുടുംബത്തിന് ഇതുവരെ ചെലവായി. സഹോദരങ്ങളായ മുഹമ്മദ്, സജാന, സലീം എന്നിവരും ഹസന്റെ സ്കൂളിലെ വിദ്യാർഥികളാണ്.

Hot Topics

Related Articles