ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; അയർക്കുന്നം ഏറ്റുമാനൂർ സ്വദേശികളായ രണ്ടു പേർ പിടിയിൽ

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഏറ്റുമാനൂർ കിഴക്കുംഭാഗം ക്ലാമറ്റം ഭാഗത്ത് കല്ലുകീറും തടത്തിൽ വീട്ടിൽ മുരളി മകൻ ഹരികൃഷ്ണൻ (26), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് കളരിക്കൽ വീട്ടിൽ അജികുമാർ മകൻ അനന്തു അജികുമാർ (25) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇവർ കഴിഞ്ഞദിവസം രാത്രി ഏറ്റുമാനൂർ താര ഹോട്ടലിൽഭക്ഷണം വാങ്ങാൻ എത്തിയ മെജോ ജോണിയുമായി വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് ഇവർ ഇരുവരും ചേർന്ന് മെജോയെ ആക്രമിക്കുകയായിരുന്നു. പ്രതികൾ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് മെജോയുടെ തലയ്ക്ക് അടിക്കുകയും മർദ്ദിക്കുകയും ആയിരുന്നു. മർദ്ദനത്തെ തുടർന്ന് മെജോയുടെ കൈയ്ക്കും തലയ്ക്കും പൊട്ടല് സംഭവിക്കുകയും ചെയ്തു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലവിലുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിനുശേഷം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ അനന്തു അജികുമാറിന് അയർക്കുന്നം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ ടി. ആർ, എസ്.ഐ ബിജു കെ.കെ, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, ബാലഗോപാൽ, സൈഫുദ്ദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles