കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സർ സുനിക്ക് 25,000 രൂപ പിഴ ഈടാക്കി ഹൈക്കോടതി. മൂന്ന് ദിവസത്തിനുള്ളില്‍ അടുത്ത ജാമ്യാപേക്ഷ നല്‍കിയതിനാണ് പിഴ ചുമത്തിയത്. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. തുടർച്ചയായി ജാമ്യാപേക്ഷ നല്‍കാൻ പള്‍സർ സുനിക്ക് സാമ്ബത്തിക സ്ഥിതിയുണ്ട്. അല്ലെങ്കില്‍ മറ്റാരോ ജാമ്യാപേക്ഷ സമർപ്പിക്കാൻ സഹായിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നല്‍കുന്ന പ്രതിക്ക് പിഴ അടയ്ക്കാൻ സാമ്ബത്തിക ശേഷി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Advertisements