ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സി.പി.എം; ശാന്തൻ പാറയിലും, ബൈസൺവാലിയിലും ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം രാത്രിയിലും പുരോഗമിക്കുന്നു

ഇടുക്കി: ചട്ടം ലംഘിച്ച് ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കോടതി വിലക്കി എങ്കിലും ഉത്തരവിനെ മറികടന്ന് പ്രദേശത്ത് നിർമ്മാണം തകൃതിയായി നടക്കുന്നു. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിക്കാൻ ശ്രമിക്കുന്നത്. ഡിവിഷൻ ബഞ്ച് ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലക്ക് എടുക്കാതെയാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്.

ശാന്തൻപാറയിൽ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർന്നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോർട്ട്  ശ്രദ്ധയിൽ പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ അത്തരം കെട്ടിടത്തിന് കെട്ടിട നമ്പറോ, കൈവശാവകാശ രേഖയോ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാർ കേസുകൾ അടുത്ത മാസം 5ന് കോടതി വീണ്ടും പരിഗണിക്കും.

Hot Topics

Related Articles