കേന്ദ്ര മന്ത്രിമാർ തോറ്റത് ഗൗരവത്തോടെയെടുത്ത് ബിജെപി; നല്ല മത്സരം നടന്നത് കേരളത്തിലെന്നും വിലയിരുത്തൽ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ മത്സരിച്ച പല മന്ത്രിമാരും വൻ വ്യത്യാസത്തില്‍ പരാജയപ്പെട്ട സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മന്ത്രിമാർ ജനങ്ങളുടെ ഇടയില്‍ നിക്കണമെന്നും വിനയത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചത് ഈ പശ്ചാത്തലത്തിലാണെന്ന് പാർട്ടി നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കാനായത്. നരേന്ദ്ര മോദി മൂന്നാം വട്ടവും അധികാരത്തില്‍ എത്തിയപ്പോള്‍ ബിജെപി നേതൃത്വത്തെ ഏറ്റവും അലട്ടിയത് കേന്ദ്ര മന്ത്രിമാരുടെ തോല്‍വിയാണ്. മോദി മന്ത്രിസഭയ്ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ല എന്നാണ് പാർട്ടി കരുതിയതെങ്കിലും ഉത്തർപ്രദേശ് ഉള്‍പ്പടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ മന്ത്രിമാർക്കെതിരെ അത് പ്രകടമായി.

Advertisements

യുപിയില്‍ ഏറ്റവും കനത്ത തോല്‍വി ഏറ്റുവാങ്ങിയ സ്മൃതി ഇറാനി 1,67,196 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഗാന്ധി കുടുംബത്തിൻ്റെ പ്യൂണ്‍ എന്ന് സ്മൃതി ഇറാനി ആക്ഷേപിച്ച കെ എല്‍ ശർമ്മയില്‍ നിന്നേറ്റ തോല്‍വി പാർട്ടിക്ക് വലിയ നാണക്കേടായി. കർഷകരെ പാർട്ടിയില്‍ നിന്ന് അകറ്റിയതില്‍ പ്രധാന പങ്കുണ്ടായിരുന്ന അജയ് കുമാർ മിശ്രയ്ക്ക് എതിർപ്പുകള്‍ അവഗണിച്ചാണ് ബിജെപി സീറ്റു നല്‍കിയത്. മുപ്പത്തിനാലായിരത്തില്‍ പരം വോട്ടിനാണ് ബിജെപിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്ന ലഖിംപുർ ഖേരി കൈവിട്ടു പോയത്. കലാപം നടന്ന മുസാഫർ നഗർ 2014ല്‍ ബിജെപിയുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയ പ്രദേശമാണ്. മന്ത്രിയായിരുന്ന സഞ്ജീവ് ബല്ല്യാൻ ഇവിടെ പരാജയപ്പെട്ടത് ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ക്കാണ്. നഗരവികസന സഹമന്ത്രിയായിരുന്ന കൗശല്‍ കിഷോർ മോഹൻലാല്‍ ഗഞ്ചില്‍ 70000 വോട്ടിൻറെ വ്യത്യാസത്തില്‍ തോറ്റു. ബീഹാറിലെ ആര മണ്ഡലത്തില്‍ ഊർജ്ജമന്ത്രിയായിരുന്ന ആർ കെ സിംഗിനെ സിപിഐഎംഎല്‍ പരാജയപ്പെടുത്തിയതും 60000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാരാഷ്ട്രയില്‍ മൂന്ന് മന്ത്രിമാരാണ് മഹാവിഘാസ് അഘാടിയോട് തോറ്റത്. ഇതില്‍ രണ്ട് പേരും ഒരു ലക്ഷത്തിലധികം വോട്ടിനാണ് വീണത്. തമിഴ്നാട്ടിലെ നീലഗിരിയില്‍ രണ്ടരലക്ഷം വോട്ടിൻ്റെ വ്യത്യാസത്തില്‍ തോറ്റെങ്കിലും എല്‍ മുരുഗനെ വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കേരളത്തിലാണ് മന്ത്രിമാരുടെ കാര്യത്തില്‍ ബിജെപിക്ക് ആശ്വസിക്കാവുന്നത്. പരാജയപ്പെട്ട മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ വ്യത്യാസത്തില്‍ വീണത് രാജീവ് ചന്ദ്രശേഖറാണ്. 35 ദിവസം മാത്രം പ്രചാരണത്തിന് കിട്ടിയ രാജീവ് ചന്ദ്രശേഖർ ഏതിരാളിയായ ശശി തരൂരിന് നല്‍കിയത് 16,077 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാമതെത്തുകയും ചെയ്തു. ശക്തമായ മത്സരം കാഴ്ച വെച്ച വി മുരളീധരൻ ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തായെങ്കിലും വിജയിയായ അടൂർ പ്രകാശുമായുള്ള വ്യത്യാസം 16,272 വോട്ടുകളുടേത് മാത്രമാണ്.

Hot Topics

Related Articles