ആദിശേഖറിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല ; പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് മൊ‍ഴി നല്‍കി പ്രതി പ്രിയരഞ്ജന്‍

ന്യൂസ് ഡെസ്ക് : പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയത് മനപ്പൂര്‍വമല്ലെന്ന് പ്രതി പ്രിയരഞ്ജന്‍. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതി പൊലീസിന് മൊ‍ഴി നല്‍കിയത്.
അപകടം മനപ്പൂര്‍വമല്ലെന്നും ആദിശേഖറിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതി പൊലീസിനോട് പറഞ്ഞത്. അതേസമയം ഇന്ന് തെളിവെടുപ്പ് നടത്തിയ ശേഷം വൈകിട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Advertisements

കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്ന ബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച്‌ കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പൊലീസും അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച്‌ മുങ്ങിയതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. ആഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്. തുടര്‍ന്ന് സൈക്കിളില്‍ കയറി പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഏതാനും ദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.

Hot Topics

Related Articles