ഈ വർഷം ചെയ്ത ഏറ്റവും നല്ല കാര്യം ബ്രേക്ക് അപ്പ് ; എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു ; ഞാന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു ; തുറന്ന് പറച്ചിലുമായി ദിയ കൃഷ്ണ

ന്യൂസ് ഡെസ്ക് : നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളും അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയവരാണ്. നാല് പേരും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യങ്ങള്‍.എന്നാല്‍ നാലു പേരില്‍ ഇതുവരേയും സിനിമയില്‍ അഭിനയിക്കാത്തയാളാണ് ദിയ കൃഷ്ണ. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ റീലുകളിലൂടേയും വ്‌ളോഗുകളിലൂടേയുമൊക്കെയാണ് ദിയ ആരാധകരെ നേടിയെടുത്തത്.

കഴിഞ്ഞ ദിവസം ദിയയും അശ്വിനും ചേര്‍ന്ന് ചെയ്ത് ഡാന്‍സ് റീല്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. യൂട്യൂബിലെ ക്യൂ ആന്റ് എ വീഡിയോയിലൂടെ രസകരമായ പല ചോദ്യങ്ങള്‍ക്കും ദിയ മറുപടി നല്‍കുന്നുണ്ട്.2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം? എന്നായിരുന്നു ഒരു ചോദ്യം. മുന്‍ കാമുകനുമായി പിരിയുന്നതായിരുന്നു ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദിയ നല്‍കിയ മറുപടി. ഞാനത് എവിടേയും പറയും. എന്നെ പരിചയമുള്ളവര്‍ എന്നെ കാണുമ്പോള്‍ ഇപ്പോള്‍ പറയുന്നുണ്ട് യു ആര്‍ ഗ്ലോയിംഗ് എന്ന്. താന്‍ ഇങ്ങനെ അല്ലായിരുന്നുവല്ലോ ഇപ്പോള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്ന് എന്റെ വെല്‍വിഷേഴ്‌സ് പറയാറുണ്ടെന്നും ദിയ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുള്ളിക്കാരനെ മാത്രം ഞാന്‍ തെറ്റ് പറയില്ല. എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. പൊക്കോ എന്ന് പറയണമായിരുന്നു. പക്ഷെ ഞാന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. നില്‍ക്ക്, നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. പണ്ടേ പൊക്കോ എന്ന് പറഞ്ഞ് പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാനത് ചെയ്തില്ല. അതാണ് എന്റെ ഭാഗത്തു നിന്നും വന്ന തെറ്റെന്നും ദിയ തുറന്ന് പറയുന്നു.

അതാണ് ഞാന്‍ 2023 ല്‍ ചെയ്ത ഏറ്റവും നല്ല കാര്യം. സിംഗിള്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തുഷ്ടയാണ്. ഇനി എനിക്ക് കൃത്യമായിട്ട് അറിയാം എങ്ങനെയുള്ളവര്‍ വരുമ്ബോള്‍ കട്ട് ചെയ്തു കളയണം എന്ന്. അത്ര തരം പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ടെന്നും ദിയ പറയുന്നു.

Hot Topics

Related Articles