കേരളത്തിൽ അതിതീവ്ര മഴ; എറണാകുളം ജില്ലയിൽ ‘ഇന്ന് റെഡ് അലർട്ട്’ ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ 2 ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisements

നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ടാണ്.10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം മരോട്ടിച്ചുവടിൽ കനത്ത മഴയെത്തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഏറെ നേരം വെളളം കയറി. പ്രദേശത്തെ താഴ്ന്ന മേഖലകളിലാണ് വെളളക്കെട്ട് ഉണ്ടായത്. രാവിലെ പത്തുമണിക്ക് ശേഷം മഴ മാറിനിന്നതോടെ വെളളക്കെട്ട് കുറഞ്ഞു. കഴിഞ്ഞ വർഷം കനത്ത വെളളക്കെട്ടുണ്ടായ എം ജി റോഡിലടക്കം ഇത്തവണ മഴയിൽ ഇതുവരെ വെളളക്കെട്ടില്ല. നഗരസഭയുടെ നേതൃത്വത്തിൽ കാനകളും ഓടകളും അടുത്തയിടെ വൃത്തിയാക്കിയിരുന്നു. 

മഴ ശക്തി പ്രാപിച്ചതോടെ എൻ ഡി ആർ എഫ് സംഘം തിരുവല്ലയിൽ എത്തി. പത്തനംതിട്ട ജില്ലയിലെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 27 അംഗ സംഘം എത്തിയിരിക്കുന്നത്.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 04.07.2023 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 cm നും 55 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

Hot Topics

Related Articles