തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ വെട്ടി നുറുക്കി ട്രോളി ബാഗുകളിലാക്കി കൊക്കയിൽ തള്ളി : ഹോട്ടൽ ജീവനക്കാരനും പെൺ സുഹൃത്തും ഉൾപ്പെടെ 3 പേർ പിടിയിൽ; ശരീരാവശിഷ്ടങ്ങൾ അട്ടപ്പാടി ഒമ്പതാം വളവിൽ നിന്ന് കണ്ടെടുത്തു

മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയതിന് പിന്നിൽ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ.
തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

അതേസമയം, കൊല്ലപ്പെട്ട സിദ്ധിക്കിന്റെ ശരീര അവശിഷ്ടങ്ങൾ അട്ടപ്പാടി ഒമ്പതാം വളവിൽ നിന്ന് പോലീസ് കണ്ടെടുത്തു. രണ്ട് ട്രോളികളിലായി കണ്ടെത്തിയ മൃതശരീര അവശിഷ്ടങ്ങൾ പോസ്മോട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. ഇതു കൂടാതെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇവരുടെ ഒരു സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തിൽ തുമ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles