സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് ശരിയല്ല ; കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോ എന്ന ചിന്ത ഇപ്പോൾ എനിക്കും തോന്നുന്നു ; ജോൺ ബ്രിട്ടാസ് എം പി

തിരുവനന്തപുരം : ഭാര്യക്ക് കെ റെയിലില്‍ വലിയ ജോലി ലഭിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപി.കെ സുധാകരന്റെ ആരോപണം നുണയാണെന്നും, റെയില്‍വേ ജീവനക്കാരിയായ അവരെ ഡെപ്യൂട്ടേഷനില്‍ കെ റെയിലിലേക്ക് അയച്ചത് റെയില്‍വേ ആണെന്നും കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയിട്ട് കുറച്ചായെന്നും ബ്രിട്ടാസ് വിശദമാക്കി.

Advertisements

ബ്രിട്ടാസിന്റെ കുറിപ്പ്:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോൻസൻ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോള്‍ ഇല്ലാതില്ല.എന്റെ ഭാര്യക്ക് കെ റെയിലില്‍ വലിയ ജോലി കിട്ടി എന്ന തരത്തില്‍ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാര്‍ത്ത കണ്ടു. ഒരു നുണ പലവട്ടം പറയുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കില്‍ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോള്‍ അദ്ദേഹത്തെ മണ്ടനാക്കാൻ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛര്‍ദിക്കുന്നതാണെങ്കില്‍ ഇതാണ് വസ്തുത;

എന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവര്‍ റെയില്‍വേയില്‍ ജോലിക്കു പ്രവേശിച്ചതാണ്. റയില്‍വേക്കു പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനില്‍ അയച്ചത് റെയില്‍വേ ബോര്‍ഡ്. ഡെപ്യൂട്ടേഷൻ കാലാവധി പൂര്‍ത്തിയാക്കി അവര്‍ റെയില്‍വേ ബോര്‍ഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി …. എന്റെ ജീവിതത്തിലേക്ക് അവര്‍ കടന്നു വരുമെന്ന് കവടി നിരത്തി കണ്ടെത്തി, കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി ഉദ്യോഗം സമ്ബാദിച്ചു എന്ന് പറയാനും സ്കോപ് ഇല്ല … സിപിഐഎം കേന്ദ്രത്തില്‍ ഭരിക്കുകയോ റെയിവേയുടെ ചുമതല നിര്‍വഹിക്കുകയോ ചെയ്തിട്ടില്ല!.

കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീര്‍ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഞാനത് സ്വാഗതം ചെയ്യും . അല്ലാതെ കുടുംബത്തിലുള്ളവരെ, സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ.

Hot Topics

Related Articles