രാജ്യത്ത് കുരങ്ങ് പനി പടർന്ന് പിടിക്കുന്നു ; ആശങ്കകൾ പടരുന്നു : മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഐ.സി.എം.ആറിനും എന്‍.സി.ഡി.സിക്കുമാണ് നിരീക്ഷണച്ചുമതല നല്‍കിയത്. ആവശ്യമെങ്കില്‍ രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് വരുന്നവര്‍ക്ക് വിമാന‍ത്താവളത്തില്‍ പ്രത്യേകം പരിശോധന ഏര്‍പ്പെടുത്തും. മുംബൈയില്‍ 28 ബെഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Advertisements

12 രാജ്യങ്ങളില്‍ കുരങ്ങ് പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് രാജ്യത്തും നീരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഐ.സി.എം.ആറിനും ആണ് നിരീക്ഷണ ചുമതല. സംശയം തോന്നുന്ന സാമ്ബിളുകള്‍ വിദഗ്ധ പരിശോധനക്ക് അയക്കാനാണ് നിര്‍ദേശം. ആവശ്യമെങ്കില്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കും. മറ്റ് രാജ്യങ്ങളിലെ രോഗ വ്യാപനത്തിന്‍റെ തീവ്രത പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിലുള്ള തീരുമാനം ഉണ്ടാവുക. രോഗം ഇന്ത്യയിലേക്കും എത്താന്‍ സാധ്യത മുന്നില്‍ കണ്ട് മുംബൈയില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കസ്തൂര്‍ബ ആശുപത്രിയില്‍ 28 ബെഡുകളുളള ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കി. മഹാരാഷ്ട്രയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗം ആദ്യം സ്ഥിരീകരിച്ചത് ആഫ്രിക്കയിലാണ്. 12 രാജ്യങ്ങളിലായി ഇതുവരെ 92 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള 28 കേസുകള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Hot Topics

Related Articles