കോട്ടയം : കോട്ടയം തിരുവാതിക്കൽ കല്ലൂ പുരക്കൽ ഭാഗത്ത് നാട്ടുകാർക്ക് നേരെ തെരുവുനായയുടെ ആക്രമണം. തിരുവാതുക്കൽ വേളൂർ, കല്ലുപുരയ്ക്കൽ ഭാഗത്ത് തെരുവായ ആറ് പേരെയാണ് കടിച്ചത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമാണ് തെരുവ് നായുടെ ആക്രമണം ഉണ്ടായത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്.
കല്ലുപുരയ്ക്കൽ കിഴക്കേപ്പുര വീട്ടിൽ അഖില, കാണക്കാരി വീട്ടിൽ അമിത, തയ്യിൽ സന്തോഷ് കുമാർ, മുൻ കൗൺസിലർ ഉതുപ്പ് കുരുവിള, ബെന്നി എന്നിവർക്കാണ് കടിയേറ്റത്.
ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായിരുന്ന നായാണ് ആളുകളെ ആക്രമിച്ചത്. രാവിലെ മുതൽ നായ പ്രദേശത്ത് ആക്രമണം നടത്തി. സ്ത്രീകൾക്ക് രാവിലെയാണ് കടിയേറ്റത്. പകൽ രണ്ട് മണിക്കാണ് ഉതുപ്പ് കുരുവിളക്ക് കടിയേറ്റത്. ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന താറാവുകളെ കടിച്ച നായ ഇദ്ദേഹത്തിന്റെ കണ്ട് ഓടി. എന്നാൽ പീന്നീട് വന്ന് ഇവരുടെ ആട്, രണ്ട് താറാവ്, കോഴി എന്നിവയെ കടിച്ചു. ഇത് കണ്ട് ഓടിക്കാൻ എത്തിയ ഉതുപ്പിന്റെ മുട്ടിൽ കടിക്കുകയായിരുന്നു. ബാക്കിയുള്ളവരെ വൈകിട്ടോടെയാണ് കടിച്ചത്. എല്ലാവരും മെഡിക്കൽ കോളേജിൽ എത്തി ചികിത്സതേടി.