കുറവിലങ്ങാടിനെ ദുഖത്തിലാഴ്ത്തിയ കൊടെക്കനാൽ ദുരന്തത്തിന് നാളെ 48 ആണ്ട്

കുറവിലങ്ങാട് : കുറവിലങ്ങാടിനെയാകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 48 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു. ഇവർക്ക് വേണ്ടിയുള്ള പ്രത്യേക അനുസ്മരണ ശുശ്രൂഷകൾ നാളെ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുർബാനയും തുടർന്ന് പുന:രുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും. തുടർന്ന് സെഹിയോൻ ഹാളിൽ അനുസ്മരണ സമ്മേളനം.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുസ്മരണ പ്രഭാഷണം നടത്തും.

പാലാ രൂപതയിലെ മികച്ച വിശ്വാസപരിശീലകനുള്ള അവാർഡും ഫൊറോനയിലെ വിശ്വാസപരിശീലകരുടെ മക്കൾക്കുള്ള എസ്എസ്എൽസി കാഷ് അവാർഡുകളൂം സമ്മാനിക്കും. 1976 മേയ് 7 ന് കുറവിലങ്ങാട് ഇടവകയിലെ വിശ്വാസ പരിശീലകരായ 43 അദ്ധ്യാപകരും 3 വൈദികരും ഒരു വൈദിക വിദ്യാർത്ഥിയും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെട്ട 49 അംഗ സംഘം ആണ് അപകടത്തിൽപെട്ടത്. സംഘം യാത്ര പുറപ്പെട്ട് തേക്കടി, മധുര മുതലായ സ്ഥലങ്ങൾ സന്ദർശിച്ച് പിറ്റേന്ന് ഉച്ചകഴിഞ്ഞ് കൊടൈക്കനാലെത്തി, അവിടുത്തെ കാഴ്ചകൾ കണ്ട് നാട്ടിലേക്ക് തിരിച്ചു വരുംവഴി ഡംഡം പാറ എന്ന സ്ഥലത്തുവച്ച് ബസ് 600 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്ത ബസ് തലകുത്തനെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ അപകടത്തില്‍പ്പെട്ടവരെ റോഡിലെത്തിച്ചപ്പോള്‍ രാത്രി 11 കഴിഞ്ഞിരുന്നു. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ വീണ് എല്ലാവർക്കും ദേഹമാസകലം ഗുരുതരമായി പരിക്കേറ്റിരുന്നു.
രണ്ട് വൈദികരും, 16 സൺഡേ സ്‌കൂൾ അദ്ധ്യാപകരും അപകടത്തിൽ മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റവ.ഫാ. പോള്‍ ആലപ്പാട്ട്, റവ.ഫാ. മാത്യു പട്ടരുമഠം, വി.കെ.ഐസക് വാക്കയില്‍, കെ.എം.ജേക്കബ് കാരാംവേലില്‍, എം.എം.ജോണ്‍ കൂഴാമ്പാല, എം.എം. ജോസഫ് കൂഴാമ്പാല, കെ.എം.ജോസഫ് കൊച്ചുപുരയ്ക്കല്‍, ടി.എം.ലൂക്കോസ് താന്നിക്കപ്പുഴ, കെ.ഡി. ജോര്‍ജ് കൂനംമാക്കീല്‍, കെ.ഡി. വര്‍ക്കി കൊള്ളിമാക്കിയില്‍, സി.കെ.വര്‍ക്കി ചിറ്റംവേലില്‍, പി.എം.ജോസഫ് പുന്നത്താനത്ത്, ടി.ഒ. മാത്യു തേക്കുങ്കല്‍, സെബാസ്റ്റ്യന്‍ ചിങ്ങംതോട്ട്, കെ.എം. കുര്യന്‍ കരോട്ടെകുന്നേല്‍, വര്‍ക്കി മുതുകുളത്തേല്‍, ദേവസ്യ പൊറ്റമ്മേല്‍, ജോസഫ് പുല്ലംകുന്നേല്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൊടൈക്കനാലിൽ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ളത്.

Hot Topics

Related Articles