മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ വ്യാജ വാട്സപ്പ് പ്രൊഫൈൽ വഴി തട്ടിപ്പ് : ബീഹാർ സ്വദേശിയെ കർണ്ണാടകയിൽ നിന്നും പൊക്കി മലപ്പുറം സൈബർ സെൽ 

മലപ്പുറം :  ജില്ലാ പൊലീസ് മേധാവി  സുജിത്ത് ദാസിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്സപ്പ് പ്രൊഫൈൽ നിർമ്മിച്ചു തട്ടിപ്പ് നടത്തിയ കേസിൽ അസം സ്വദേശി അറസ്റ്റിൽ. വാട്സപ്പ് വഴി പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക്  ആമസോൺ ഗിഫ്റ്റ് കാർഡ് വൗച്ചർ പർച്ചേസ് ചെയ്യുന്നതിനായി വ്യാജ ലിങ്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. 

Advertisements

ബീഹാർ സ്വദേശിയായ സിക്കന്ദർ സാദാ (30) യെ കർണാടകയിലെ ഉഡുപ്പി സിദ്ധപുരയിൽ നിന്നും മലപ്പുറം സൈബർ ക്രൈം  പൊലീസ് അറസ്റ്റ് ചെയ്തു. 2022 സെപ്റ്റംബർ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം ജില്ലയിലെ പൊലീസ് ഓഫീസേഴ്സ് ഉൾപ്പെടെയുള്ള ആളുകൾക്ക് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഔദ്യോഗിക യൂണിഫോമിട്ട ഫോട്ടോ വച്ചു വാട്സ്ആപ്പ് പ്രൊഫൈൽ വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് ഓഫീസർമാരോട് ജില്ലാ പൊലീസ് മേധാവിയുടേതായ നിർദ്ദേശങ്ങളും സാധാരണക്കാർക്ക് ആമസോൺ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങൾ അയച്ചു തട്ടിപ്പിന് ശ്രമിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നമ്പരിൽ നിന്നെ അല്ലാത്ത സന്ദേശങ്ങൾ വന്നതിനെ തുടർന്നാണ് സംശയം ഉണ്ടായത്. 

സാധാരണക്കാരിൽ നിന്നും തട്ടിപ്പിനെ സംബന്ധിച്ച്  പരാതികൾ ലഭിച്ചതിനെ തുടർന്നും  ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ ക്രൈം  പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മലപ്പുറം സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ബീഹാർ,യുപി സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ എന്ന് മനസ്സിലാകി. പൊലീസ് അന്വേഷണത്തിനിടയിൽ തട്ടിപ്പിന്  ഉപയോഗിച്ച വാട്സ്ആപ്പ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു പ്രതികൾ മുങ്ങി.

പ്രതികളെ തുടർച്ചയായി നിരീക്ഷണത്തിലൂടെ ജമ്മു കാശ്മീർ മുതൽ കർണാടക വരെയുള്ള പ്രാദേശിക അഡ്രസ്സുകളിൽ മൊബൈൽ നമ്പറുകൾ  സംഘടിപ്പിച്ച വീണ്ടും തട്ടിപ്പിനായി കർണാടക ഉടുപ്പി സിദ്ധാപുര കേന്ദ്രീകരിച്ച് സംഘം പ്രവർത്തനം തുടങ്ങിയത് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ടു.  തുടർന്ന് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മലപ്പുറം സൈബർ ക്രൈം  പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ അരുൺ , സീനിയർ സിവിൽ പോലീസ് ഓഫീസർ  അശോക് കുമാർ , സിവിൽ പോലീസ് ഓഫീസർ  രഞ്ജിത്ത് , ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ രാമചന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണസംഘം സിദ്ധപുര  മുതൽ കൊല്ലൂർ വരെയുള്ള  വിവിധ സ്ഥലങ്ങളിൽ പ്രതികൾ മാറിമാറി താമസിക്കുന്നതായും മനസ്സിലാക്കി. 

 തുടർന്ന് നാല് ദിവസമായി സിദ്ധാപുര, കുന്ദപുര ശങ്കരനാരായണ എന്നീ സ്ഥലങ്ങളിൽ താമസിച്ച്  ശങ്കരനാരായണ പോലീസുമായി ചേർന്ന്  അന്വേഷണം നടത്തുകയും ടൈൽ ഫാക്ടറികളിലും റബ്ബർ പ്ലാന്റേഷനുകളിലും ജോലി ചെയ്തുവരുന്ന മലയാളികളുടെ സഹായത്തോടു കൂടി ഈ വാട്സ്ആപ്പ് വ്യാജമായി ഉണ്ടാക്കിയ തട്ടിപ്പ് നടത്തിയ ബീഹാർ സ്വദേശിയായ പ്രതിയെ പിടി കൂടുകയായിരുന്നു. പ്രതിയുടെ കൈവശത്തിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ച് മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ   കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുള്ളതുമാണ്.അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.

Hot Topics

Related Articles