മുത്തിയമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങാൻ രാമപുരം ഇടവക കുറവിലങ്ങാട്ടേക്ക് 

കുറവിലങ്ങാട്: മുത്തിയമ്മയുടെ തിരുസ്വരൂപം രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന ഇടവക ദേവാലയത്തിലേക്ക്. കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിലെത്തി മുത്തിയമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങി രാമപുരം പള്ളിയിലെത്തിച്ച് പ്രതിഷ്ഠിക്കും.നൂറ്റാണ്ടുകൾക്ക് മുൻപ് കുറവിലങ്ങാട് തീർത്ഥാടന ഇടവകയുടെ ഭാഗമായിരുന്ന രാമപുരം ഇടവകാംഗങ്ങൾ തറവാട്ടിലേക്കെന്ന വികാരത്തോടെയാണ് കുറവിലങ്ങാട്ടേയ്ക്ക് തീർത്ഥാടനവും തിരുസ്വരൂപ പ്രയാണവും നടത്തുന്നത്. 25ന് 2.45ന് സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ നേതൃത്വത്തിൽ ഇടവകപ്രതിനിധി സംഘം കുറവിലങ്ങാട് പള്ളിയിലെത്തി മുത്തിയമ്മയുടെ തിരുസ്വരൂപം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിന്ന് ഏറ്റുവാങ്ങും. 

Advertisements

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുത്തിയമ്മയുടെ തിരുസ്വരൂപം ദേവാലയത്തിലേക്ക് സംവഹിക്കും.കുറവിലങ്ങാട് ഇടവകയിൽ നിന്നുള്ള പ്രതിനിധി സംഘവും തിരുസ്വരൂപത്തെ അനുഗമിക്കും. തുടർന്നുള്ള തിരുമണിക്കൂർ ആരാധനയ്ക്ക് ശേഷം മുത്തിയമ്മയുടെ തിരുസ്വരൂപം രാമപുരം ഇടവകയിൽ പ്രയാണം നടത്തും. പതിനഞ്ചാം നൂറ്റാണ്ടിലാണ് രാമപുരത്ത് ദൈവമാതാവിന്റെ നാമത്തിലുള്ള ആദ്യദേവാലയം നിർമ്മിക്കപ്പെടുന്നത്. ഇതിന് മുൻപ് രാമപുരത്ത് നിന്ന് കാൽനടയായി കുറവിലങ്ങാട് പള്ളിയിലെത്തിയാണ് അക്കാലത്തെ വിശ്വാസസമൂഹം തിരുകർമ്മങ്ങളിൽ പങ്കെടുത്തിരുന്നത്. രാമപുരം തീർത്ഥാടക സംഘത്തെ വരവേൽക്കുന്നതിന് വൈദികരുടേയും പള്ളിയോഗപ്രതിനിധികളുടേയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.

Hot Topics

Related Articles