ബയേണിന് മുന്നിലും ഇളകാതെ ലെവര്‍കൂസൻ ; സ്വപ്‌ന കിരീടത്തിനരികെ അലോണ്‍സോയും യുവനിരയും

ഇന്നലെ ബുണ്ടെസ് ലീഗയിലെ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണികിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അഞ്ചു പോയന്റാക്കി ഉയർത്താനുമായി. അവശേഷിക്കുന്ന മത്സരങ്ങിലും ഫോം തുടരാനായാല്‍ ചരിത്ര നേട്ടമാണ് ഈ കൊച്ചു ടീമിനെ കാത്തിരിക്കുന്നത്. ബയേണില്‍ നിന്ന് ലോണില്‍ എത്തിച്ച ജോസിപ് സ്റ്റാൻസികാണ്(18) ആദ്യമായി വലകുലുക്കിയത്. രണ്ടാം പകുതിയില്‍ അലക്‌സ് ഗ്രിമാല്‍ഡോ(50)യിലൂടെ ലീഡ് ഉയർത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ (90+5) ഫ്രിങ്‌പോങിലൂടെ മൂന്നാംഗോളും നേടി ചാമ്ബ്യൻമാർക്ക് നാണം കെട്ട ജയം സമ്മാനിച്ചു.

Advertisements

മ്യൂസിക്: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബുണ്ടെസ് ലീഗയില്‍ എതിരാളികളില്ലാതെ മുന്നേറുകയാണ് ബയേണ്‍ മ്യൂണിക്.എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് സീസണ്‍ തുടക്കം മുതലേ നിലവിലെ ചാമ്ബ്യൻമാർക്ക് ബോധ്യമായി. ബയേർ ലെവർകൂസൻ ക്ലബിന്റെ അപ്രതീക്ഷിത കുതിപ്പാണ് ജർമൻ വമ്ബൻമാർക്ക് ഭീഷണിയായത്. തോല്‍വിയറിയാതെ 21 മത്സരങ്ങളുമായി കിരീടത്തോട് കൂടുതല്‍ അടുത്തിരിക്കുകയാണ് മുൻ സ്പാനിഷ് താരം സാബി അലോണ്‍സോയുടെ പരിശീലനത്തില്‍ ഇറങ്ങുന്ന ഈ യുവനിര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരശേഷം ബയേണ്‍ പരിശീലകൻ തോമസ് തുഹലിനെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകർ നടത്തിയത്.

 ടീം ഫോർമേഷനിലും തന്ത്രത്തിലുമെല്ലാം പാളിച്ച സംഭവിച്ചതായി ആരോപണമുയർന്നു. എന്നാല്‍ ബയേണ്‍ അധികൃതർ തുഹലിനെ പിന്തുണച്ച്‌ രംഗത്തെത്തി. പരിശീലക സ്ഥാനത്ത് തുഹല്‍ തുടരുമെന്നും ബയേണ്‍ മ്യൂണിക് വ്യക്തമാക്കി.

ലോണില്‍ ടീമിലെത്തിച്ച ബയേണ്‍ താരം ഗോളടിച്ചത് തോമസ് തുഹലിന് ചൊടിപ്പിച്ചു. ‘ഒരു താരം ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാൻ പോയാല്‍ പിന്നെ സ്വന്തം ടീമിനെതിരെ കളത്തിലിറങ്ങാൻ കഴിയില്ല. ഇംഗ്ലണ്ട് ഫുട്‌ബോളില്‍ ഇങ്ങനെയൊരു മികച്ച നിയമം ഉണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം ഇത് നല്ലൊരു തീരുമാനമായാണ് കരുതുന്നത്. നിർഭാഗ്യവശാല്‍ ജർമ്മനിയില്‍ ഈ നിയമം നിലവിലില്ല- തോമസ് തുഹല്‍ വ്യക്തമാക്കി.

Hot Topics

Related Articles