പണം കൈപ്പറ്റണം എങ്കിൽ ബാത്ത്റൂമിൽ കയറി വീഡിയോ കോളിൽ വരണം : വിസമ്മതിച്ചതോടെ ക്ഷണിച്ചത് ഹോട്ടൽ മുറിയിലേക്ക് ! അഴിമതിക്കായി ലൈംഗികബന്ധം ആവശ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ കുടുങ്ങിയത് ഇങ്ങനെ

കോട്ടയം: പി എഫിന്റെ തുക കൈപ്പറ്റണം എങ്കിൽ വാട്സാപ്പിൽ ബാത്റൂമിൽ കയറിയ ശേഷം വീഡിയോ കോളിൽ വരണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഹോട്ടലിൽ മുറിയെടുത്ത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. – കോട്ടയം സ്വദേശിയും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ യുവതിയെ പി എഫ് തുക വായ്പയായി നൽകാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിന് ക്ഷണിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ പിടിയിലായതോടെയാണ് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കഥ പുറത്തായത്. കാസര്‍ഗോഡ് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ടുമായ വിനോയ് ചന്ദ്രന്‍ ആര്‍(41) നെയാണ് വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ക്രെഡിറ്റ് കാർഡിൽ നിന്നും വായ്പ എടുക്കുന്നതിനായി പിഎഫ് തുക കാർഡിൽ ലയിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. ആദ്യം വീഡിയോ കോളിൽ അശ്ലീല ചാറ്റിനും നഗ്നയായി എത്താനും നിർബന്ധിച്ച ഇയാൾ പിന്നീടാണ് മുറിയിലേക്ക് ജീവനകാരിയെ ക്ഷണിച്ചത്. സംസ്ഥാന ഗവ.എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറാണ് പ്രതി. ഒരു മാസത്തോളം നീണ്ടുനിന്ന ചാറ്റിങ്ങിനും അശ്ലീല സംഭാഷണത്തിനു ശേഷമാണ് ഇയാൾ യുവതിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാള്‍ സമീപിക്കുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി പിഎഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയിരുന്നത്. ക്രെഡിറ്റ് കാർഡിൽ നിന്നും വായ്പ എടുക്കുന്നതിന് പിഎഫ് തുക ക്രെഡിറ്റ് കാർഡ് ലയിപ്പിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായാണ് പ്രതി നിരന്തരമായി ഇവരെ ശല്യപ്പെടുത്തിയിരുന്നത്.

ഇവർ നൽകിയ അപേക്ഷ വിനോയ് ആദ്യം തടഞ്ഞുവെക്കുകയായിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും അപേക്ഷയില്‍ തീരുമാനം ആകാതെ വന്നതോടെ ഫോണില്‍ വിളിച്ച യുവതിയോട് വാട്‌സ് ആപ് കാളില്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

വാട്‌സ് ആപ് കോളില്‍ വിളിച്ചതോടെ ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാള്‍ ആവശ്യപ്പെട്ടു. എനിക്ക് കാര്യം മനസിലായില്ല എന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കാളില്‍ വരാനായിരുന്നു നിര്‍ദ്ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, കോട്ടയം നാഗമ്പടത്തെ ഐശ്വര്യ അപ്പാര്‍ട്‌മെന്റില്‍ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെ യുവതി വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് മുറിയിലേക്കെത്തുമ്പോള്‍ 44 സൈസുള്ള ഷര്‍ട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷര്‍ട്ടില്‍ ബ്യൂ ഫിനോഫ്തലില്‍ പൗഡറിട്ടാണ് വിജിലന്‍സ് സംഘം കൊടുത്തുവിട്ടത്. ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം യുവതി ഉള്ളിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘം മുറിക്കുള്ളിലേക്ക് കയറി. പിന്നാലെ, ഇയാളെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. യുവതിക്ക് പ്രതി അയച്ച വാട്‌സ് ആപ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

ഇയാൾ സമാനരീതിയിൽ ജീവനക്കാരോട് മുൻപും ഇടപെട്ടിട്ടുണ്ട് എന്നാണ് വിജിലൻസ് സംഘത്തിന് ലഭിക്കുന്ന സൂചന. ഇതേ തുടർന്ന് ഇയാളുടെ കോൾലിസ്റ്റ് അടക്കമുള്ള വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനാണ് വിജിലൻസ് ആലോചിക്കുന്നത്. ഇയാളെ ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

Hot Topics

Related Articles