പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകിയശേഷം പതിനഞ്ചുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ആറന്മുള കുറിച്ചിമുട്ടം വല്ലന സ്വദേശി സോനു വർഗ്ഗീസാ(22)ണ് ആറന്മുള പോലീസിന്റെ പിടിയിലായത്. പ്രദേശ വാസിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്തതിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം 26 ന് വൈകിട്ട് പെൺകുട്ടി സ്കൂൾ വിട്ട് വരുമ്പോൾ പ്രതി കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി കൈയ്യേറ്റം ചെയ്യുകയും തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിൻ്റെ നിർദ്ദേശപ്രകാരം കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറൻമുള പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിൻ്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കുറച്ചി മുട്ടത്തു നിന്നും പിടികുടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്ത് കൊട്ടാരക്കര സബ് ജെയിലിലേക്ക് അയച്ചു.