പ്ലേ ഓഫിസിലേയ്ക്ക് എത്തി നോക്കി രാജസ്ഥാൻ: വിജയം പിടിച്ചു വാങ്ങിയത് ചെന്നൈയിൽ നിന്നും

യുഎഇ: തലയുടെയും പിള്ളേരുടെയും തലയ്ക്കടിച്ച് വിജയം പിടിച്ചു വാങ്ങി. ഋതുരാജ് ഗെയ്ദ് വാഗിന്റെ സെഞ്ച്വറിയിലൂടെ ചെന്നൈ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം അനായാസം അടിച്ചെടുത്ത് രാജസ്ഥാൻ. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടമാക്കി ചെന്നൈ നേടിയ 189 റൺ ശിവംദുബൈയുടെയും, യശസ്വി ജെയ്‌സ്വാളിന്റെയും മികവിൽ രാജസ്ഥാൻ മറികടന്നു. ഇതോടെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. സ്‌കോർ ചെന്നൈ 20 ഓവറിൽ 189 ന് നാല്. രാജസ്ഥാൻ

Advertisements

ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാരിൽ പ്രതീക്ഷ അർപ്പിച്ചിറങ്ങിയ രാജസ്ഥാന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി അഞ്ചു സിക്‌സും, ഒൻപത് ഫോറും സഹിതം 60 പന്തിൽ 101 റണ്ണെടുത്ത ഋതുരാജ് ഗെയ്ദ് വാഗ് പുറത്താകാതെ നിന്നു. ടൂർണമെന്റിലെ ടോപ്‌സ്‌കോറർക്കുള്ള ഓറഞ്ച് ക്യാപ്പും ഋതുരാജ് സ്വന്തമാക്കി. 19 പന്തിൽ 25 റണ്ണെടുത്ത ഫാഫ് ഡുപ്ലിസിനെ 47 ൽ നഷ്ടമായെങ്കിലും ചെന്നൈ കുലുങ്ങിയില്ല. ഒരു വശത്ത് ആഞ്ഞടിച്ച് ഋതുരാജ് ഉണ്ടെന്നതായിരുന്നു ധൈര്യം. അഞ്ചു പന്തിൽ മൂന്നു റണ്ണുമായി സുരേഷ് റെയ്‌ന വീണ്ടും നിരാശപ്പെടുത്തി. 17 പന്തിൽ 21 റണ്ണുമായി മോയിൻ അലിയും, 15 പന്തിൽ 32 റണ്ണുമായി ജഡേജയും ആക്രമണത്തിന് മൂർച്ചകൂട്ടി. നാലു പന്തിൽ രണ്ട് റണ്ണെടുത്ത അമ്പാട്ടി റായിഡു മാത്രമാണ് അൽപം നിരാശപ്പെടുത്തിയത്. രാജസ്ഥാന് വേണ്ടി തിവാത്തിയ മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടിയ്ക്കു തിരിച്ചടി എന്ന ലക്ഷ്യത്തോടെ തന്നെയാണ് രാജസ്ഥാനും തിരിച്ചിറഞ്ഞിയത്. 21 പന്തിൽ 50 റണ്ണടിച്ച് കളിയ്ക്കു ചൂടു പിടിപ്പിച്ച യശസ്വി ജെയ്‌സ്വാൾ ആറു ഫോറും മൂന്നു സിക്‌സും പറത്തി ആറാം ഓവറിൽ പുറത്താകുമ്പോൾ ടീം സ്‌കോർ 81 ൽ എത്തിയിരുന്നു. 12 പന്തിൽ 27 റണ്ണെടുത്ത ഓപ്പണർ എഡ് വിൻ ലൂയിസ് പുറത്താകുമ്പോൾ പകരം എത്തിയ സഞ്ജു സാംസൺ (24 പന്തിൽ 27) പതിഞ്ഞ താളത്തിലായിരുന്നു. യശസ്വിയ്ക്ക് അടിച്ചു തകർക്കാൻ അവസരം നൽകിയ ക്യാപ്റ്റൻ പിന്നാലെ എത്തിയ ശിവം ദുബയെയും അഴിഞ്ഞാടാൻ വിട്ടു. 42 പന്തിൽ നാലു വീതം സിക്‌സും ഫോറും പറത്തിയാണ് ശിവം ദുബേ 64 റണ്ണിൽ എത്തിയത്.

Hot Topics

Related Articles