ലൈംഗിക അതിക്രമ കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്‌ ഡി.രേവണ്ണ കസ്റ്റഡിയില്‍

ബെംഗളൂരു : ലൈംഗിക അതിക്രമ കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്‌ ഡി.രേവണ്ണ കസ്റ്റഡിയില്‍.പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ പത്മനാഭ നഗറിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.രഹസ്യ വിവിരത്തെ തുടര്‍ന്ന് എഡിജിപി വികെ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രേവണ്ണയെ പിടികൂടിയത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.എച്ച്‌ ഡി രേവണ്ണ കഴിഞ്ഞ ദിവസം സെക്ഷന്‍സ് കോടതിയില്‍ മുന്‍ കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ചുമത്തിയതെന്ന് അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ ഹര്‍ജി പിന്‍വലിക്കാന്‍ രേവണ്ണയോട് ആവശ്യപ്പെടുകയായിരുന്നു.രേവണ്ണയ്ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സിബിഐ പ്രജുല്‍ രേവണ്ണയ്ക്കായുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പ്രജ്വല്‍ ജര്‍മനിയില്‍നിന്നു എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്തേക്കും.രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നല്‍കിയത്. വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.

Hot Topics

Related Articles