എസ്എഫ്ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് മർദിച്ച സംഭവത്തിൽ കേസെടുക്കാതെ പോലീസ്; പെൺകുട്ടിക്ക് താല്പര്യമില്ലാത്തതിനാലെന്നു സി ഐ

ഹരിപ്പാട് :എസ്എഫ്ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് മർദിച്ച സംഭവത്തിൽ കേസെടുക്കാതെ പോലീസ്

Advertisements

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ഹരിപ്പാടാണ് സംഭവം. ‌സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന എസ്എഫ്ഐ ഹരിപ്പാട് ഏരിയാ കമ്മിറ്റി അധ്യക്ഷ ചിന്നുവിനു നേരെ‌യാണ് അക്രമണം ഉണ്ടായത്.

ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റും സിപിഎം ബ്രാഞ്ച് സെക്ര‌ട്ടറിയുമായ അന്പാ‌ടി ഉണ്ണിയും സിപിഎം പ്രവർത്തകരും ചേർന്നാണ് ചിന്നുവിനെ മർദിച്ചതെന്നാണ് ആരോപണം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മർദനത്തിനിടയിൽ അപസ്മാരം ബാധിച്ച ചിന്നു റോഡിൽ കുഴഞ്ഞുവീഴുകയും ചെയ്തെന്ന് ചിന്നുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന വിഷ്ണു പറയുന്നു. എന്നാൽ സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് ഹരിപ്പാട് സിഐ പറയുന്നത്.

വനിത എസ്ഐ ആശുപത്രിയിലെത്തി പെൺകുട്ടിയെ കണ്ടിരുന്നുവെന്നും കേസിന് താത്പര്യമില്ലെന്നാണ് പെൺകുട്ടി പറഞ്ഞതെന്നുമാണ് സിഐ പറയുന്നത്.

Hot Topics

Related Articles