ദില്ലി അരുംകൊല : ‘പെൺകുട്ടിയെ കൊന്നതിൽ കുറ്റബോധമില്ല , പ്രണയത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ കൊലപ്പെടുത്തി’യെന്ന് പ്രതി

ദില്ലി : ദില്ലിയിൽ പതിനാറുകാരിയെ കുത്തിക്കൊന്ന സംഭവത്തിൽ  കുറ്റബോധമില്ലെന്ന് പ്രതി സാഹിൽ. തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തത്. കൊലപാതകത്തിനു ശേഷം കത്തി  ദില്ലി റിത്താലയിൽ ഉപേക്ഷിച്ചിരുന്നു എന്നും പിന്നീട് ബസിൽ ബുലന്ദ് ഷെറിലേക്ക് പോയെന്നും പ്രതി മൊഴി നൽകി. സാഹിലിനെ ദില്ലി പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.

കൊലപാതകത്തിനു ശേഷം ബുലന്ദ് ഷെഹറിലെ ബന്ധു വീട്ടിലേക്ക് പോയ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്. പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.

ഇന്നലെ യുപിയിൽ നിന്നാണ് സാഹിലിനെ പിടികൂടിയത്. പ്രതിയെ രാത്രിയോടെ ദില്ലിയിൽ എത്തിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതെ സമയം സംഭവത്തെ ചൊല്ലി ദില്ലിയിൽ രാഷ്ട്രീയ പോര് രൂക്ഷമാകുകയാണ്. ദില്ലിയിലെ അതിക്രൂരമായ കൊലപാതകം ലൗ ജിഹാദ് കൊലപാതകമെന്ന് ബിജെപി ആരോപിച്ചു. ആസൂത്രിതമായ കൊലപാതകമെന്നാണ് ബിജെപി ദില്ലി അധ്യക്ഷൻ വിരേന്ദർ സച്ച്ദേവയുടെ പ്രതികരണം.

Hot Topics

Related Articles