എസ്ഡിപിഐ പിന്തുണ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും; വോട്ട് ചെയ്യുന്നത് വ്യക്തികളെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : എസ് ഡിപിഐ യുടെ പിന്തുണ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും. എസ് ഡിപിഐ എന്നാല്‍ നിരോധിക്കപ്പെട്ട പി എഫ്‌ഐ ആണെന്നും നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എസ്ഡിപിഐ പ്രതിലോമ സംഘടനയാണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. എസ് ഡി പിഐയുടെ പിന്തുണ പ്രഖ്യാപനം യുഡിഎഫിനെ വെട്ടിലാക്കിയതിന് പിന്നാലെ എതിരാളികള്‍ അത് ആയുധമാക്കി ആക്രമണം തുടങ്ങി. എസ്ഡിപിഐ ബന്ധത്തെ കടന്നാക്രമിക്കാതെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ എ വിജയരാഘവന്റെ പ്രതികരണം. വിമർശനം കടുക്കുമ്പോള്‍ എസ് ഡി പിഐ പിന്തുണ തള്ളിപ്പറയാനുള്ള ധൈര്യം കോണ്‍ഗ്രസ് കാണിക്കുന്നില്ല.

Advertisements

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്ബോഴും വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്ന ന്യായമാണ് വിഡി സതീശൻ നിരത്തുന്നത്. 2019ന് സമാനമായ തരംഗം കേരളത്തില്‍ ഇല്ലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍ . ഈ സാഹചര്യത്തില്‍ പൊന്നാനിയും കണ്ണൂരും പാലക്കാടും അടക്കം പല മണ്ഡലങ്ങളിലും എസ് പിഐ വോട്ടുകള്‍ നിർണ്ണായകമാകും. പൊന്നാനിയിയില്‍ എസ്ഡിപിഐക്ക് 18000ത്തിലധികം വോട്ടുകളുണ്ട്. കണ്ണൂരില്‍ 8000ത്തോളം വോട്ടുകളും. എസ്ഡിപി ഐ വോട്ടുകള്‍ സംസ്ഥാന ഘടകം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ഇത് പ്രചാരണായുധമാക്കും. ചെകുത്താനും കടലിനും നടുവിലാണ് കോണ്‍ഗ്രസ്. ആ ആശയക്കുഴപ്പം നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്.

Hot Topics

Related Articles