എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒരുമിക്കുന്നു: നന്മയുള്ള നാട് കരുണയോടെ കൈ നീട്ടി ഗുരുചിത്തിനൊപ്പം നില്‍ക്കാന്‍

കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒന്നിയ്ക്കുന്നു. ഗുരുതര രോഗം ബാധിച്ച് വീല്‍ച്ചെയറില്‍ തന്നെ കഴിയുന്ന ഗുരുചിത് എന്ന എട്ടു വയസുകാരനു വേണ്ടിയാണ് നാട് ഒന്നിച്ചു മുന്നില്‍ നില്‍ക്കാനൊരുങ്ങുന്നത്. രോഗബാധിതനായി വീല്‍ച്ചെയറില്‍ കഴിയുന്ന ഗുരുചിത്തിനെ സാധാരണ ജീവിതത്തിലേയ്ക്കു മടക്കികൊണ്ടു വരണമെങ്കില്‍ വര്‍ഷം പ്രതി വേണ്ടി വരുന്നത് 75 ലക്ഷം രൂപയാണ്. ഈ തുക കുട്ടിയ്ക്കും കുടുംബത്തിനും താങ്ങാനാവുന്നതിലും വലിയ തുകയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ചികിത്സയ്ക്കു തുക കണ്ടെത്തുന്നതിനായി നാട്ടുകാരും കുടുംബത്തിന് ഒപ്പം കൈ കോര്‍ക്കുകയാണ്. നേരത്തെ എസ്.എം.എ മരുന്നിനു ജി.എസ്.ടി.യില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. എന്നാല്‍, ഈ ചെറിയ കുറവ് കൊണ്ട് മരുന്ന് വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം തിരുവാതുക്കല്‍ മസ്ജിദനൂര്‍ ജുമാ മസ്ജിദ് മദ്രസ ഹാളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ സമിതി യോഗം ചേര്‍ന്നു.
ഇതിനായി നാട്ടുകാരുടെ സഹായത്തോടെ ഗുരുചിത്തിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനായാണ് ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Advertisements

മന്ത്രി വി.എന്‍ വാസവന്‍ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിന്റെ അഭയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും ഒരു ലക്ഷം രൂപ കുട്ടിയുടെ സഹായത്തിനായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ആക്ടിങ്ങ് ചെയര്‍മാന്‍ ബി.ഗോപകുമാര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ടോം കോര അഞ്ചേരില്‍, താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍, ഫാദര്‍ ജോണ്‍ വി ഡേവിഡ്, സ്വാമി അര്‍ച്ചിത് ജനതപസ്വി ശാന്തിഗിരി, നഗരസഭ അംഗങ്ങളായ റീബാവര്‍ക്കി,ജാന്‍സിജേക്കബ്,സന്തോഷ്‌കുമാര്‍, ജയകൃഷ്ണന്‍,ജിഷജോഷി,മനോജ് ടി എന്‍,സി ജി രഞ്ജിത്,ഷീബാ, ഷീല സതീഷ് എന്നിവര്‍ പ്രസംഗിച്ചു.പൗരപ്രമുഖര്‍, പ്രദേശവാസികള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയോട് ഗുരുചിത്തിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചത് പ്രകാരം മന്ത്രി റോഷി അഗസ്റ്റിന്‍, നിയമസഭാ ചീഫ് വിപ്പ് എന്‍.ജയരാജ്, തോമസ് ചാഴികാടന്‍ എം.പി എന്നിവര്‍ ഗുരുചിത്തിന്റെ വീട്ടിലെത്തിയതോടെയാണ് കുട്ടിയുടെ അവസ്ഥ പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന്, കുടുംബാംങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം തോമസ് ചാഴികാടന്‍ എം.പി പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചതോടെയാണ് , കുട്ടിയുടെ ചികിത്സയ്ക്കുള്ള മരുന്നിനുള്ള ജി.എസ്.ടി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്.

Hot Topics

Related Articles