സംസ്ഥാനത്ത് ഇനി പാമ്പ് കടിച്ചു മരിച്ചാലും അസ്വാഭാവിക മരണം: പാമ്പ് കടിമരണങ്ങൾ അത്രവേഗം സ്വാഭാവികമാണ് എന്നു വിധിക്കേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി; നിമിത്തമായത് ഉത്രയുടെ കൊലപാതകം

കൊല്ലം: വിവാദമായ കൊല്ലം അഞ്ചൽ ഉത്രവധക്കേസിനു പിന്നാലെ, പാമ്പ് കടി മരണങ്ങൾ സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. മുൻപ് പാമ്പ് കടിച്ച് ഒരാൾ മരിച്ചാൽ പൊലീസ് സ്വാഭാവിക മരണമായി കണക്ക് കൂട്ടി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, ഉത്രയുടെ മരണത്തോടെ പാമ്പ് കടി മരണങ്ങളിൽ പോലും അസ്വാഭാവികതയുണ്ടാകാമെന്നു തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാമ്പുകടി മരണങ്ങൾ പോലും അസ്വാഭാവിക മരണമായി കണക്കാക്കി കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

Advertisements

അതേസമയം സംസ്ഥാനത്ത് ഇനിമുതൽ പാമ്പ്് കടിയേറ്റുള്ള മരണങ്ങൾ അന്വേഷിക്കുന്നതിന് തീരുമാനിച്ചു. ഉത്ര വധക്കേസിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാമ്പ് കടിയേറ്റുള്ള മരണം പരിശോധിക്കാൻ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മരണം സ്വാഭാവിക അപകടമോ, കൊലപാതകമാണോയെന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയ്യാറാക്കുന്നത്. ഡി ജി പി അനിൽകാന്താണ് അന്വേഷണത്തിന് നിർദേശം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, സൂരജ് ചെയ്തത് കൊടും കുറ്റകൃത്യമെന്ന് ഉത്ര വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് താൻ മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും, നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴുതടച്ച അന്വേഷണമാണ് പ്രതി ചെയ്ത കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചതെന്നും ജി മോഹൻരാജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ സൂരജിനുള്ള ശിക്ഷ കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ഇന്ന് രാവിലെ 11ന് വിധിക്കും.

സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടുതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ട സൂരജ്, മൂന്നാം തവണ മൂർഖനെ ഉപയോഗിച്ചാണ് കൊല നടത്തിയത്.അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കേസിൽ സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles