കോട്ടയം: സർക്കാർ ആശുപത്രികളിൽ എത്തുന്നത് സാധാരണക്കാരായ രോഗികളാണ്. അന്നത്തെ ഭക്ഷണത്തിന് പോലും വക കണ്ടെത്താനാവാത്ത സാധാരണക്കാരായ രോഗികളുടെ അന്നത്തിലാണ് കൈക്കൂലിയുടെ പേരിൽ ഞെക്കിപ്പിഴിഞ്ഞു വാങ്ങുന്ന ഡോക്ടർമാർ വിഷം ചേർക്കുന്നത്. ജീവൻ രക്ഷിക്കാൻ സർക്കാർ ആതുരാലമല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലാതെ ധർമ്മാശുപത്രികൾ എന്ന പേരിലുള്ള ഈ ആതുരാലയങ്ങളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. എന്നാൽ, ഈ ആതുരാലയങ്ങളെപ്പോലും പണ സമ്പാദനത്തിനുള്ള മാർഗമായാണ് ചില ഡോക്ടർമാർ കാണുന്നത്.
അത്തരത്തിലുള്ള ഒരു ഡോക്ടറെയാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ വിജിലൻസ് സംഘം പിടികൂടിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത്കുമാറിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാതന്ത്ര്യദിനത്തിലാണ് ഹർണ്യ ഓപ്പറേഷനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി. തുടർന്ന്, 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്.പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.