മധുര: മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മർദിക്കുന്നത് കണ്ട പതിനഞ്ചുകാരൻ അച്ഛനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛൻ. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിക്കുകയും ഇത് കണ്ട മൂത്ത മകൻ അരിവാള്‍ എടുത്ത് പിതാവിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ അച്ഛൻ മരിക്കുകയും ചെയ്തു. അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുത്തു. അതേസമയം, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ തിരുനെല്‍വേലിയിലെ ദുർഗുണ പരിഹാര പാഠശാലയില്‍ പാർപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.