ഭാര്യയും മകളും ജീവനും കാത്ത് ആശുപത്രി കിടക്കയിൽ ; ജീവനും ജീവിതവുമായ  ഭർത്താവ് ചേതനയറ്റ് റെയിൽവേ ട്രാക്കിൽ ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ മലപ്പുറത്തെ കുടുംബം നാടിനെ കണ്ണീരിലാഴ്ത്തുമ്പോൾ

കോട്ടയം : ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി കാത്തിരിക്കുന്ന കുരുന്ന് മകളേയും ജീവൻ പകുത്ത് നൽകാനൊരുങ്ങിയ ഭാര്യയേയും തനിച്ചാക്കി അയാൾ യാത്രയായി. മകളുടെ ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും നൽകിയ ആഘാതം താങ്ങാനാവാതെ ജീവനൊടുക്കിയ പിതാവ്  നാടിന് നൊമ്പരമാകുന്നു.

Advertisements

മലപ്പുറം പെരുന്തൽമണ്ണ വളപുരം കരിമ്പാടത്ത് ജയേഷാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യയും മകളും ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി കാത്തിരിക്കുമ്പോൾ ജയേഷ് ചിങ്ങവനം റെയിൽവേ ട്രാക്കിൽ ചേതനയറ്റ് കിടന്നു. എട്ട് മാസം മാത്രം പ്രായമുള്ള മകളുടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ മലപ്പുറത്തെ കുടുംബത്തിന്റെ  കണ്ണീർ കഥ
അക്ഷര നഗരിയെ സങ്കടക്കടലിലാഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറം പെരുന്തൽമണ്ണ വളപുരം കരിമ്പാടത്ത് ജയേഷ് സുനിതാ ദമ്പതികളുടെ മകൾ സായൂജ്യ കൃഷ്ണയെയാണ് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾക്ക് കരൾ പകുത്തു നൽകുവാൻ അമ്മ സുനിത തന്നെ രംഗത്തെത്തി. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റായ ശേഷം ജയഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി  അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ചിങ്ങവനം റെയിൽവേ ട്രാക്കിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

ട്രെയിനിടിച്ച് ആളെ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു മൃതദേഹം . തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ജയേഷ് തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു. ജയേഷിന്റെ  ഭാര്യയും മകളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ  സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് വിലയിരുത്തൽ . ചിങ്ങവനം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles