മുംബൈ : 2018 ലാണ് പ്രശസ്ത നടി ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നാണ് പിന്നീട് പൊലീസ് നല്കിയ വിശദീകരണം. എന്നാല്‍ ശ്രീദേവിയുടെ മരണം മുതല്‍ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.
ശ്രീദേവി മരിച്ച ദിവസം അവരുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ശ്രീദേവിയുടെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തുകയാണ് ബോണി കപൂര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. “അവള് പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്റെ ശരീരം എന്നും ഫിറ്റായിരിക്കുമെന്നാണ് അവള് കരുതിയത്. എന്നാല്‍ ഇത് കാരണം ശ്രീദേവി ഓണ്‍-സ്ക്രീനില്‍ നന്നായി കാണപ്പെട്ടിരുന്നു. അവള് എന്നെ വിവാഹം കഴിച്ച സമയം മുതല്‍, അവള്‍ക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിട്ടുണ്ട്. അവള്‍ക്ക് കുറഞ്ഞ ബിപി പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ അന്നെ പറഞ്ഞിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്നത്തില്‍ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു – ബോണി വെളിപ്പെടുത്തി