കങ്കണ റണാവത്തിനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ മര്‍ദിച്ച സംഭവം; എഫ്‌ഐആര്‍ വിശദ പരിശോധനയ്ക്ക് ശേഷമെന്ന് പൊലീസ്

ദില്ലി : ചണ്ഡിഗഡ് വിമാനത്താവളത്തില്‍ കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ശേഷമേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യൂവെന്ന് പഞ്ചാബ് പൊലീസ്. ഔദ്യോഗികമായി കങ്കണ പരാതി നല്‍കിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബ് പൊലീസിൻ്റെ പരിധിയിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിനിടെ, സിഐഎസ്‌എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച്‌ കർഷകസംഘടനകള്‍ രംഗത്തെത്തി. കങ്കണയ്ക്ക് അടിയേറ്റ സംഭവത്തില്‍ അന്വേഷണ വിധേയമായി വനിത കോണ്‍സ്റ്റബില്‍ കുല്‍വീന്ദർ കൗറിനെ സിഐഎസ്‌എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതില്‍ വകുപ്പ്തല നടപടി കുല്‍വീന്ദറിനെതിരെ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ വിമാനത്താവളത്തില്‍ നടന്ന അതിക്രമത്തില്‍ കങ്കണ ഇതുവരെ നേരിട്ട് പരാതി നല്‍കിയില്ലെന്നാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നത്.

Advertisements

വിമാനത്താവളം പഞ്ചാബ് പൊലീസിന്റെ പരിധിയിലാണ് വരുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ കേസ് എടുക്കൂ എന്നാണ് പൊലീസ് നിലപാട്. ഇതിനിടെ, കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദള്‍ രംഗത്തെത്തി. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദള്‍ നേതാവ് ഹർസിമ്രത് കൗർ ബാദല്‍ പറഞ്ഞു. അതേസമയം കുല്‍വീന്ദർ കൌറിനെ പിന്തുണച്ചും കങ്കണയെ വിമർശിച്ചും കർഷകസംഘടനകള്‍ രംഗത്തെത്തി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. സിഐഎസ്‌എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പൂനിയയും രംഗത്തെത്തി. കപൂർത്തല സ്വദേശിയായ കുല്‍വീന്ദ്രർ കൗർ 2008 ബാച്ച്‌ ഉദ്യോഗസ്ഥയാണ്. ഇവരുടെ സഹോദരൻ കിസാൻ മോർച്ച നേതാവ് കൂടിയാണ്.

Hot Topics

Related Articles