ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുന്നു; മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും ഓരോ ഗോളടിച്ച് പിരിഞ്ഞു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിലേയ്ക്ക് യാത്ര തുടങ്ങി ടീമുകൾ. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേയ്ക്കു മടങ്ങിയെത്തിയ മാഞ്ചസ്റ്റർ സിറ്റി കിരീട പോരാട്ടം ലൈവാക്കി. ഞായറാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും രണ്ട് ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. അഞ്ചു കളികളിൽ നിന്നും 13 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് എത്തി. 12 വീതം പോയിന്റുള്ള ലിവർപൂൾ രണ്ടാമതും, ഇത്ര തന്നെ പോയിന്റുള്ള ആസ്റ്റൺ വില്ല മൂന്നാമതുമാണ് ഉള്ളത്. ഞായറാഴ്ച നേടിയ സമനിലയോടെ ആഴ്‌സണൽ 11 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.

Advertisements

ഇന്നലെ നടന്ന മത്സരത്തിൽ എർളിംങ് ഹാളണ്ടിന്റെ ഒൻപതാം മിനിറ്റ് ഗോളിൽ സിറ്റിയാണ് മുന്നിലെത്തിയത്. എന്നാൽ, 22 ആം മിനിറ്റിൽ റിക്കാർഡോ കലാഫിലിയോ നേടിയ ഗോളിലൂടെ ആഴ്‌സണൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഇൻജ്വറി ടൈമിൽ ഗബ്രിയേൽ മാഗ്ഹലനാസ് നേടിയ ഗോളിലൂടെ ആഴ്‌സണൽ ലീഡ് എടുത്തു. പിന്നീട്, പൂർണമായും പ്രതിരോധത്തിലേയ്ക്കു നീങ്ങിയ ആഴ്‌സണൽ കളിയെ പിടിച്ചു കെട്ടി. പല തവണ ആക്രമണവുമായി ആഴ്‌സണൽ ബോക്‌സിനു സമീപം എത്തിയ സിറ്റിയ്ക്ക് പക്ഷേ ഒരു ശ്രമം പോലും ഗോളിലെത്തിക്കാനായില്ല. ആഴ്‌സണൽ താരങ്ങൾ എല്ലാവരും ബോക്‌സിൽ തന്നെ നിന്ന് പ്രതിരോധിച്ചതോടെയാണ് ഗോൾ അകന്നു നിന്നത്. എന്നാൽ, ഇൻജ്വറി ടൈമിന്റെ എട്ടാം മിനിറ്റിൽ ജോൺസ് സ്‌റ്റോൺസ് നേടിയ ഗോളിൽ സിറ്റി സമനില പിടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ നോർട്ടിംങ്ഹാം ഫോസ്റ്റർ ബ്രിങ്ടൗണിനെ രണ്ട് ഗോൾ സമനിലയിൽ തളച്ചു. ക്രിസ് വുഡ് നേടിയ പെനാലിറ്റിയിലൂടെ നോർട്ടിംങ്ഹാം ആണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ തുടർച്ചയായി രണ്ട് ഗോളടിച്ച് ബ്രെന്റിംങ്ടൺ കളിയിൽ ലീഡെടുത്തു. 42 ആം മിനിറ്റിൽ ജാക്ക് ഹിൻഷെൽവുഡും, 45 ആം മിനിറ്റിൽ ഡാനി വെൽബാക്കുമാണ് ബ്രിംങ്ടണ്ണിന് വേണ്ടി ഗോൾ നേടിയത്. കളിയിൽ വിജയം പിടിക്കുകയാണ് ബ്രിംങ്ടൗൺ എന്ന് തോന്നിപ്പിച്ച അവസരത്തിൽ നോർട്ടിംങ്ഹാം ഗോൾ മടക്കി. 70 ആം മിനിറ്റിൽ റാമോസ് സോസയിലൂടെ നോട്ടിംങ്ഹാം ഗോൾ മടക്കിയതോടെ കളി സമനിലയിലായി.

Hot Topics

Related Articles