തിരുവനന്തപുരം : വഞ്ചിയൂരില്‍ അടക്കം റോഡ് തടഞ്ഞ് സമ്മേളനങ്ങള്‍ നടത്തിയവർക്കെതിരെ എന്തൊക്കെ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. കേസ് നടപടികളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദ്ദേശം.
വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം ഏരിയാ കമ്മിറ്റി യോഗം സംഘടിപ്പിച്ചത്, സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കൊച്ചി കോർപറേഷന് മുന്നില്‍ ഡിസിസി സംഘടപ്പിച്ച സമര പരിപാടി എന്നിവയാണ് കോടതിയലക്ഷ്യ ഹർജിയായി ഡിവിഷൻ ബെഞ്ചിന് മുന്നിലുളളത്. ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുളളവർ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഹർജിക്കാരൻ അവരെ കേസില്‍ ഉള്‍പ്പെടുത്താത്തത് കൗതുകകരമാണെന്നും സിപിഐ നേതാക്കളുടെ മറുപടിയിലുണ്ട്.