കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയില്‍ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഷൈനിയുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ ലോക്കായ നിലയിലാണ്. മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.
ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഷൈനിയുടെ ഫോണ്‍ കാണാതായത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും. ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇതിനാല്‍ തന്നെ ഫോണ്‍ ആരെങ്കിലും നശിപ്പിച്ചോ അതോ ഒളിപ്പിച്ചോയന്ന സംശയമടക്കം പൊലീസിനുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരിക്കുന്നതിന് തലേ ദിവസം ഷൈനിയെ നോബി ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചെന്ന കാര്യം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
ഷൈനി മരിച്ചതിനുശേഷം ഷൈനിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരടക്കം എത്തി ഫോട്ടോകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ വീട്ടിലുണ്ടെന്നും എന്നാല്‍ ലോക്കാണെന്നും അതുകൊണ്ട് ഫോട്ടോകളടക്കം തരാൻ കഴിയില്ലെന്നാണ് പിതാവ് പറഞ്ഞിരുന്നത്. എന്നാല്‍, പൊലീസ് അന്വേഷണം വന്നപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മറുപടി. ഇന്ന് ഫോണ്‍ കണ്ടെത്താനാകാത്തത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വീട്ടില്‍ നിന്ന് തന്നെ ഫോണ്‍ കണ്ടെത്തിയത്.