ന്യൂഡൽഹി : പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് മോശം പരാമർശം നടത്തി ഒരു ദിവസത്തിന് ശേഷം മുൻ പാകിസ്ഥാൻ താരത്തിന് മറുപടിയുമായി ശിഖർ ധവാൻ രംഗത്ത് ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇന്ത്യ തന്നെ ആണെന്നും ഇന്ത്യൻ സൈന്യം കഴിവില്ലാത്തവർ ആണെന്നും ഉള്ള അഫ്രീദിയുടെ വിവാദ പ്രസ്താവന വന്നത്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അഫ്രീദി, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യൻ സൈന്യത്തിന്റെയും മാധ്യമങ്ങളുടെയും നിലപാടിനെ പരിഹസിച്ചു.
അഫ്രീദി പറഞ്ഞത് ഇങ്ങനെ ആയിരുന്നു- ‘ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും അവർ അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. നിങ്ങള്‍ക്ക് കശ്മീരില്‍ 8 ലക്ഷം പേരുടെ സൈന്യമുണ്ട്, എന്നിട്ടും ഇത് സംഭവിച്ചു. ഇതിനർത്ഥം നിങ്ങള്‍ ഉപയോഗശൂന്യനാരാണ് എന്നാണ്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാൻ കഴിയുന്നില്ല എന്നാണ്,’ പാകിസ്ഥാൻ വാർത്താ ചാനലായ സമ ടിവിയില്‍ അഫ്രീദി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ അവരുടെ മാധ്യമങ്ങള്‍ ബോളിവുഡായി മാറിയത് അത്ഭുതപ്പെടുത്തുന്നു. ദൈവത്തെയോർത്ത്, എല്ലാം ബോളിവുഡ് ആക്കരുത്. ഇന്ത്യയിലെ ചില ക്രിക്കറ്റ് താരങ്ങളുടെ ചിന്താഗതി നോക്കൂ. അവർ സ്വയം വിദ്യാസമ്ബന്നരാണെന്ന് അവകാശപ്പെടുന്നുവെന്ന് ഞാൻ പറയുകയായിരുന്നു. രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയ്ക്കായി വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവർ അംബാസഡർമാരും മികച്ച ക്രിക്കറ്റ് കളിക്കാരും ആയിരുന്നു, എന്നിട്ടും അവർ പാകിസ്ഥാനെ നേരിട്ട് കുറ്റപ്പെടുത്തുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇന്ത്യൻ താരങ്ങളുടെ മറുപടി ഇതിന് പ്രതീക്ഷിച്ച സോഷ്യല്‍ മീഡിയക്ക് മുന്നില്‍ ആദ്യം ആദ്യം അത് നല്‍കിയത് ധവാനായിരുന്നു. കാർഗിലില്‍ ഞങ്ങള്‍ നിങ്ങളെ തോല്‍പ്പിച്ചു. നിങ്ങള്‍ ഇതിനകം തന്നെ വളരെ താഴ്ന്ന നിലയിലാണ്, നിങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും? അഭിപ്രായങ്ങള്‍ പറയുന്നതിനുപകരം, നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീർ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍, വടക്ക് മുതല്‍ തെക്ക് വരെയും, കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഈ ഹീനമായ പ്രവൃത്തിയുടെ വേദനയിലാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഈ ആക്രമണത്തിനെതിരെ മുഴുവൻ കശ്മീർ ജനങ്ങളും ഒറ്റക്കെട്ടാണെന്നും ഇത് താഴ്‌വരയിലെ ‘ഭീകരതയുടെ അവസാനത്തിന്റെ തുടക്കത്തെ’ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.