ഇന്ത്യ പാക്ക് പോരാട്ടം ഞായറാഴ്ച: പിച്ചിലും പുറത്തും പോരാട്ടം: ആകാംഷയോടെ ഇന്ത്യ – പാക്ക് ആരാധകർ 

കൊളംബോ: ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്ന കൊളംബോയില്‍ നാളെ ക്രിക്കറ്റിനും അപ്പുറമുള്ള ഒരു രാഷ്ട്രീയ പോരാട്ടം കൂടിയാണ് അരങ്ങേറാൻ പോകുന്നത്.  പിച്ചിലെ പ്രകടനം പോലെ തന്നെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മറ്റൊന്നിലേക്കാണ്. മത്സരശേഷം ഇന്ത്യൻ താരങ്ങള്‍ പാക് കളിക്കാർക്ക് ഹസ്തദാനം നല്‍കുമോ?. പൊള്ളുന്ന ചോദ്യത്തോട് നയപരമായ മറുപടി നല്‍കിയിരിക്കുകയാണ് പാക് നായകൻ സല്‍മാൻ ആഗ. ക്രിക്കറ്റ് അതിന്‍റെ ശരിയായ സ്പിരിറ്റില്‍ തന്നെ കളിക്കണമെന്ന് സല്‍മാന്‍ ആഗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല, പക്ഷേ കാലങ്ങളായി ക്രിക്കറ്റ് എങ്ങനെയാണോ കളിച്ചുപോരുന്നത് അങ്ങനെ തന്നെ തുടരണം. ഹസ്തദാനം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു സല്‍മാന്‍ ആഗയുടെ മറുപടി.

Advertisements

ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും എന്നാല്‍ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും സല്‍മാന്‍ ആഗ പറഞ്ഞു. അഭിഷേക് ശര്‍മയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അഭിഷേക് നാളെ പാകിസ്ഥാനെതിരെ കളിക്കണമെന്നാണ് ആഗ്രഹമെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ കളിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആഗ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാക് സ്പിന്നര്‍ ഉസ്മാൻ താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ ഇതിനോടകം തന്നെ ഐസിസി പരിശോധിച്ചതാണെന്നും അവർ ക്ലിയറൻസ് നല്‍കിയതാണെന്നും സല്‍മാൻ ആഗ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഉസ്മാന്‍റെ ആക്ഷനെക്കുറിച്ച്‌ ഇത്രയധികം ബഹളം വെക്കേണ്ട കാര്യമില്ല. ഐസിസി അത് പരിശോധിച്ച്‌ അംഗീകരിച്ചതാണ്. കളിക്കാൻ തുടങ്ങിയ കാലം മുതല്‍ ആളുകള്‍ അവന്‍റെ ആക്ഷനെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങള്‍ അവനെ ബാധിക്കില്ല.ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ കളിക്കാരും ഒരുപോലെയാണ്. നിങ്ങളാണ് ഉസ്മാൻ താരിഖിനെ ഇത്ര വലിയ ആളാക്കി മാറ്റിയത്. അവൻ നന്നായി പന്തെറിയുന്നുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അവനെ ഞങ്ങളുടെ തുരുപ്പുചീട്ട് എന്ന് വിളിക്കാമെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി.

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ദുബായില്‍ നടന്ന ഏഷ്യാ കപ്പിലാണ് വിവാദങ്ങളുടെ തുടക്കം. ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരോടും പൗരന്മാരോടുമുള്ള ആദരസൂചകമായി പാക് താരങ്ങള്‍ക്ക് കൈ കൊടുക്കില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന്‍റെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയോടുള്ളു ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ തീരുമാനം. ടോസ് സമയത്തും മത്സരശേഷവും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം നടത്തിയില്ല. ഇത് പാക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിക്കുകയും അവർ ഐസിസിക്ക് പരാതി നല്‍കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു.

നാളെ കൊളംബോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായും പിസിബി തലവൻ മൊഹ്സിൻ നഖ്‌വിയും ഗാലറിയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീം തങ്ങളുടെ മുൻ നിലപാടില്‍ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സൂചനകള്‍.

Hot Topics

Related Articles