ജയ്പൂർ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവന്‍ഷിശിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയല്‍സ് ടീം ഡയറക്ടര്‍ സുബിന്‍ ബറൂച്ച. ഐപിഎല്‍ താരലേലത്തിലെത്തിയ വൈഭവിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയല്‍സ് 10 കോടി രൂപ വരെ മാറ്റിവെച്ചിരുന്നുവെന്ന് ബറൂച്ച വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം 15 വയസ് തികഞ്ഞ വൈഭവ്, ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ അർധസെഞ്ച്വറി നേടി റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. ജനറേഷൻ ടാലന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവിനെ 2025-ലെ ഐപിഎല്‍ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ലേലത്തിന് മുൻപ് തന്നെ വൈഭവിന്‍റെ മൂല്യം രാജസ്ഥാൻ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് സുബിൻ ബറൂച്ചയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച യുവ ബാറ്റിംഗ് പ്രതിഭകളില്‍ ഒരാളാണ് വൈഭവെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ലേലത്തില്‍ അവനായി 10 കോടി രൂപ വരെ മുടക്കാൻ ഞങ്ങള്‍ തയ്യാറായിരുന്നു. ട്രയല്‍സില്‍ യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരെ ആദ്യമായി കണ്ട നിമിഷങ്ങളുമായാണ് ബറൂച്ച വൈഭവിനെ ഉപമിച്ചത്.
ട്രയല്‍സിലെ ആദ്യ പന്തില്‍ തന്നെ ഷോർട്ട് ഫൈൻ ലെഗിന് മുകളിലൂടെ ഫോറടിച്ചാണ് ജയ്‌സ്വാള്‍ ഞങ്ങളെ ഞെട്ടിച്ചത്. ട്രയല്‍സില്‍ അമിത് സിംഗിന്‍റെ നേരിട്ട ആദ്യ പന്തുതന്നെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയിലേക്ക് സിക്സിന് പറത്തിയാണ് സഞ്ജു അമ്പരപ്പിച്ചത്.
അതുപോലെ രാജസ്ഥാന്‍ നടത്തിയ ട്രയല്‍സില്‍ 157 കിലോമീറ്റർ വേഗതയില്‍ വന്ന നേരിട്ട അഞ്ചാം പന്ത് സിക്സറിന് പറത്തിയാണ് വൈഭവ് അത്ഭുതപ്പെടുത്തിയതെന്നും ബറൂച്ച പറഞ്ഞു. 157 കിലോമീറ്റർ വേഗതയുള്ള പന്തുകളെപ്പോലും അനായാസം നേരിടാനുള്ള വൈഭവിന്‍റെ കഴിവിനെ ബേബി ഹള്‍ക്ക് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വൈഭവ് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെ സംഭവിച്ചാല്‍ സച്ചിൻ ടെൻഡുല്‍ക്കറുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡും വൈഭവിന് സ്വന്തമാകും.

