നോർവേയുടെ കുതിപ്പിന് ഇംഗ്ലണ്ടിന്റെ ബ്രേക്ക് ; എക്സ്ട്രാ ടൈമിലെ ഗോളിൽ ഇംഗ്ലണ്ട് സെമിയിൽ

ആവേശം അടിമുടി നിറഞ്ഞു നിന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് നോർവേയെ തോൽപ്പിച്ചത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ട ഗോളുകൾ നേടി. എക്‌സ്ട്രാ ടൈമിലായിരുന്നു ബെല്ലിങ്ങാമിന്റെ വിജയഗോൾ. ആദ്യ ഗോൾ നേടിയത് നോർവേ ആയിരുന്നു. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിലൂടെ നോർവേ മുന്നിലെത്തി. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇംഗ്ലണ്ട് ഗോൾ മടക്കി. 93-ാം മിനിറ്റിൽ ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടി, ഒപ്പം വിജയവും. ക്വാർട്ടറിൽ പരാജയപ്പെട്ടെങ്കിലും തല ഉയർത്തി തന്നെയാണ് നോർവേ ഈ ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. വാറിന്റെ ഇടപെടലിൽ നേടിയ ഒരു ഗോൾ നിഷേധിക്കപ്പെട്ടത് നോർവേയ്ക്ക് നിർഭാഗ്യമായി.

Advertisements

Hot Topics

Related Articles