ചങ്ങനാശേരിയിൽ വാഹനാപകടം : പാടശേഖരത്തിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചങ്ങനാശേരി: വെളിയനാട്ട് ഗുഡ്‌സ് ഓട്ടോ പാടശേഖരത്തിലെ ചാലിലേയ്ക്ക് വീണ് രണ്ട് യുവാക്കൾ മരിച്ചു. വെളിയനാട് കണ്ണന്തറ വീട്ടിൽ ബിനു (48), ചങ്ങനാശേരി ഏനാച്ചിറ മഠത്തിപ്പറമ്പിൽ എം ആർ രതീഷ് (40) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടോടെ വെളിയനാട് മാർക്കറ്റിനു സമീപമാണ് അപകടം. മത്സ്യക്കച്ചവടം നടത്തുന്ന ബിനുവും ഡ്രൈവർ രതീഷും കനത്ത മഴയെതുടർന്ന് കച്ചവടം നിർത്തിയശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നുവെന്ന് ചങ്ങനാശേരി പൊലീസ് ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. ചങ്ങനാശേരി മനയ്ക്കച്ചിറ ഭാഗത്ത് നിന്ന് ഐസും വാങ്ങി വാഹനത്തിന്റെ ഉടമ കൂടിയായ ബിനുവിനെ വീട്ടിലെത്തിക്കുന്നതിനായി പോകുന്നതിനിടെ ബിനുവിന്റെ വീടിനോട് ചേർന്നാണ് അപകടം.

മഴയെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ ഓട്ടോ സമീപത്തെ പാടശേഖരത്തിലെ ചാലിലെ വെള്ളക്കെട്ടിലേയ്ക്ക് വീഴുകയായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഗുഡ്‌സ് ഓട്ടോയുടെ ഡോർ ലോക്കായതിനാൽ ഇരുവർക്കും പുറത്തിറങ്ങാൻ സാധിക്കാതെ വന്നു. വെള്ളംകൂടുതലായതിനാൽ ഓട്ടോ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പാടശേഖരത്തിനു സമീപത്തെ വീട്ടിലെ സമീപവാസി പുറത്തിറങ്ങിയപ്പോൾ വെള്ളത്തിൽ ഇൻഡിക്കേറ്റർ തെളിഞ്ഞു നിൽക്കുന്നത് കണ്ടു. തുടർന്ന് സമീപവാസികളെ ചേർത്ത് നോക്കിയപ്പോഴാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരം രാമങ്കരി പൊലീസിൽ വിവരമറിയിച്ചു. ഇവർ എത്തി ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ആശുപത്രി നടപടിയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ചങ്ങനാശേരി പൊലീസ് ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു. മരിച്ച ബിനുവിന്റെ പിതാവ്: കെ ജി ഉതുപ്പൻ. മാതാവ്: മറിയാമ്മ. ഭാര്യ: മറിയമ്മ. മക്കൾ: മൈക്കിൾ, മരിയ. സംസ്‌കാരം ഇന്ന് (ബുധൻ) ഉച്ചക്കഴിഞ്ഞ്. മരിച്ച ഡ്രൈവറുടെ പിതാവ്: രവീന്ദ്രൻ. മാതാവ്: മണിയമ്മ. സഹോദരങ്ങൾ: രതീല്, രഞ്ജിനി. ഭാര്യ: ധന്യ(വെളിയനാട്). മക്കൾ: പാർവ്വതി, നിധി. സംസ്‌കാരം ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 4ന് വീട്ടുവളപ്പിൽ.

Hot Topics

Related Articles