കോട്ടയത്തെ അഡ്വക്കേറ്റ് മുകുന്ദൻഉണ്ണി..! വൈക്കം സ്വദേശിയായ അഭിഭാഷകൻ നടത്തുന്നത് എം.എ.സി.ടി കേസുകളുടെ പേരിൽ കവർച്ച; കക്ഷികളെ കൊള്ളയടിക്കുന്ന വൈക്കം സ്വദേശിയായ അഭിഭാഷകനെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്; പിന്നാലെ എത്തിയത് നിരവധി പരാതികൾ

കോട്ടയം: വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ തീയറ്ററുകളിൽ എത്തിയിട്ട് അധികകാലമായിട്ടില്ല. അഴിമതിക്കാരനും, വാഹനാപകടക്കേസിൽ വ്യാജരേഖ അടക്കം ചമച്ച് പണം തട്ടിയെടുക്കുന്ന ആർത്തിക്കാരനായ അഭിഭാഷകനായാണ് ഈ സിനിമയിൽ വിനീത് ശ്രീനിവാസൻ അഭിനയിച്ചിരുന്നത്. ഈ മുകുന്ദൻ ഉണ്ണിയുടെ മറ്റൊരു പ്രതിരൂപമാണ് കോട്ടയത്ത് കണ്ടത്. വൈക്കം സ്വദേശിയും കോട്ടയം കണ്ടത്തിൽ കോംപ്ലക്‌സിൽ അഭിഭാഷ ഓഫിസ് പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്ന പി.രാജീവിനെതിരയാണ് ഇപ്പോൾ പരാതികൾ ഉയർന്നിരിക്കുന്നത്.

Advertisements

ഇദ്ദേഹത്തിനെതിരെ ക്ഷേത്ര പൂജാരി നൽകിയ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹം നടത്തിയിരുന്നത് വൻ ക്രമക്കേടുകളാണ് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. പരാതിക്കാരായി എത്തിയിരുന്നവരുടെ കേസിൽ വിധിയുണ്ടാകുമ്പോൾ ട്രസ്റ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ പണം അക്കൗണ്ടിലേയ്ക്കു വകമാറ്റുകയായിരുന്നു ഇദ്ദേഹം എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ച പൂജാരിയുടെ അക്കൗണ്ടിൽ നിന്നും പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് നിലവിൽ കേസുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചു പൂജാരിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകനെതിരെ കൂടുതൽ പരാതികളാണ് ഉയർന്നിരിക്കുന്നത്. മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ പക്കൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപയാണ് സമാന രീതിയിൽ തന്നെ അഭിഭാഷകൻ തട്ടിയെടുത്തിരിക്കുന്നതെന്നാണ് പരാതി. ഇദ്ദേഹം കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കു ഇതിനോടകം തന്നെ പരാതി നൽകിയിട്ടുണ്ട്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മറ്റൊരാളും പരാതിയുമായി ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. നഷ്ടപരിഹാരമായി ലഭിച്ച തുക പൂർണമായും അഭിഭാഷകൻ തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. പണം ആവശ്യപ്പെട്ട് അഭിഭാഷകന്റെ വീട്ടിലെത്തിയ പരാതിക്കാരനെ വീട്ടിൽ നിന്നും ഓടിച്ചു വിട്ടതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ ഇവരും പരാതി നൽകിയിട്ടുണ്ട്. നിലിവിൽ പൂജാരിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത സാഹചര്യത്തിൽ പുതിയ പരാതികളിലും കേസെടുത്തേയ്ക്കുമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles