വിഷപ്പേടി ;കേരളത്തില്‍ അരളിപ്പൂവിന്റെ വിലയും വില്പനയും ഇടിയുന്നു : വിലയിൽ കുതിച്ച് തെച്ചിപ്പൂ

തിരുവനന്തപുരം: വിഷപ്പേടിയെ തുടർന്ന് കേരളത്തില്‍ അരളിപ്പൂവിന്റെ വിലയും വില്പനയും ഇടിയുന്നു. വിദേശ യാത്രക്കിറങ്ങിയ ആലപ്പുഴ സ്വദേശിനി അരളിപ്പൂ കഴിച്ച്‌ മരിച്ചതിന് പിന്നാലെ ആളുകള്‍ പൂ വാങ്ങാൻ മടിക്കുകയാണെന്ന് കേരളത്തിലെ പ്രമുഖ മാർക്കറ്റുകളിലെ വ്യാപാരികള്‍ പറഞ്ഞു.അതേസമയം ദേവസ്വം ബോർഡുകള്‍ അരളിപ്പൂ വിലക്കിയിട്ടില്ല.വില്പന ഇടിഞ്ഞതോടെ വാങ്ങുന്ന പൂവിന്റെ അളവും വ്യാപാരികള്‍ കുറച്ചു. വരുംദിവസങ്ങളിലും വില്പന കുറയാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറഞ്ഞു.

തിരുവനന്തപുരം ചാല മാർക്കറ്റില്‍ ഇന്നലെ ഭൂരിഭാഗം കടകളിലും അരളിപ്പൂ വില്പന കുറവായിരുന്നു. ദിവസവും 15 – 20 കിലോയുടെ വ്യാപാരം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കിലോ പോലും വില്‍ക്കാത്ത കടകളുണ്ട്. 20 കിലോ പൂവ് വില്‍ക്കാനെടുക്കുന്ന കടക്കാർ അഞ്ച് – ആറ് കിലോയായി കുറച്ചു. ചില കടകളില്‍ തലേന്നത്തെ സ്റ്റോക്കാണ് ഇന്നലെ വില്‍പ്പനയ്ക്ക് വച്ചത്. പൂജകള്‍ക്ക് പുറമേ ശവസംസ്‌കാര ചടങ്ങുകള്‍, ഗൃഹപ്രവേശം, വിവാഹാവശ്യങ്ങള്‍ എന്നിവയ്ക്കൊക്കെ ഉപയോഗിക്കുന്നതാണ് അരളിപ്പൂവ്.തോവാള, തിരുച്ചിറപ്പള്ളി, മധുര, തോവാള എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് അരളിപ്പൂവെത്തുന്നത്. പിങ്ക് പൂവിന് 300ഉം ചുവപ്പിന് 350 വെളുപ്പിന് 400 രൂപയാണ് സാധാരണ വില. കൊച്ചിയിലും വില്പന കുറഞ്ഞിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരളിപ്പൂ വില്പന ഇടിയുന്നതോടെ തെച്ചിപ്പൂവിന്റെ വില ഉയരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മുൻപ് തെച്ചിപ്പൂവും തുളസിയും വാങ്ങിയിരുന്ന പൂജകളില്‍ പലതിനും കുറേക്കാലമായി അരളിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ വടക്കൻമേഖലകളില്‍ നിന്നുള്ള തന്ത്രിമാരില്‍ ഭൂരിഭാഗവും പൂജയ്ക്ക് ഇപ്പോഴും തെച്ചിപ്പൂവും തുളസിയിലയുമാണ് തിരഞ്ഞെടുക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.

Hot Topics

Related Articles