കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ പിൻവലിച്ചില്ല; തമിഴ്നാട്ടുകാർക്ക് എതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ശോഭ കരന്തലജെ

ബംഗളൂരു: തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നെന്ന പരാമർശത്തില്‍ മാപ്പ് പറഞ്ഞ് ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ. രാമേശ്വരം കഫെയിലെ സ്ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്ന് ശോഭ കരന്തലജെ വിശദീകരിച്ചു. തമിഴ്നാട്ടുകാരെ മൊത്തത്തിൽ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ശോഭ പറയുന്നു. എന്നാല്‍, കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ ശോഭ കരന്തലജെ പിന്‍വലിച്ചില്ല.

Advertisements

തമിഴ്നാട്ടുകാരെ കുറിച്ചുള്ള പരാമർശങ്ങൾക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ശോഭ മാപ്പ് പറഞ്ഞത്. ശോഭയുടെ പരാമർശങ്ങൾക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശോഭ കരന്തലജെയുടെ വിവാദ പരാമർശം ബിജെപിക്കെതിരെ ആയുധമാക്കാൻ ഒരുങ്ങുകയായിരുന്നു ഡിഎംകെ. നടപടി എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയുകയാണെന്ന് ഡിഎംകെ എംപി പി വിൽ‌സൺ ചോദിച്ചു. എഐഎഡിഎംകെയും ശോഭക്കെതിരെ രംഗത്ത് വന്നതോടെ സംസ്ഥന ബിജെപി പ്രതിരോധത്തിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്വേഷ പരാമർശം ഇങ്ങനെ

ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. തമിഴ് നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നു എന്നും അവർ ആരോപിച്ചു. കോൺഗ്രസ് സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും  ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.

Hot Topics

Related Articles