ക്യാപ്റ്റൻ രാഹുൽ നയിച്ചു; അവസാന ഓവറിൽ പഞ്ചാബിന് വിജയം; നിർണ്ണായക വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി

യുഎഇ: നിർണ്ണായക മത്സരത്തിൽ കൊൽക്കത്തെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി പഞ്ചാബ്. ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് കൊൽക്കത്തയുടെ പക്കൽ നിന്നും വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 165 റൺ എന്ന വിജയ ലക്ഷ്യം മൂന്നു പന്തും അഞ്ചു വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് മറികടന്നു.

Advertisements

ടോസ് നേടിയ പഞ്ചാബ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി വെങ്കിടേഷ് അയ്യരും 49 പന്തിൽ 67, 26 പന്തിൽ 34 റണ്ണെടുത്ത രാഹുൽ ത്രിപാത്തിയും, 18 പന്തിൽ 31 റണ്ണെടുത്ത നിതീഷ് റാണയുമാണ് വെടിക്കെട്ട് നടത്തിയത്. ഇവർ ചേർന്നു നടത്തിയ വെടിക്കെട്ടാണ് കൊൽക്കത്തയെ 165 എന്ന മാന്യമായ സ്‌കോറിൽ എത്തിച്ചത്. പഞ്ചാബിന് വേണ്ടി അർഷർദീപ് സിംങ് മൂന്നു വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി രണ്ടും, മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിനായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ മൂന്നു വീതം സിക്‌സും ഫോറും നേടി മായങ്ക് അഗർവാൾ തകർപ്പൻ അടി പുറത്തെടുത്തു. 55 പന്തിൽ 67 റണ്ണുമായി ക്യാപ്റ്റൽ കെ.എൽ രാഹുൽ ടീമിനെ വിജയിപ്പിക്കും വരെ ഒപ്പം നിന്നു. നിക്കോളാസ് പൂരാൻ പന്ത്രണ്ടും, മാക്രം 18 ഉം റണ്ണെടുത്തപ്പോൾ. ഷാരൂഖ് ഖാൻ ഏഴു പന്തിൽ 15 റണ്ണെടുത്ത് പുറത്താകാതെ നിന്നു.

Hot Topics

Related Articles