70 രൂപ മോഷ്ടിച്ചതിന് പത്ത് വയസുകാരിയുടെ വായില്‍ ചുട്ടുപഴുത്ത സ്പൂണ്‍ വച്ച് കൊലപ്പെടുത്തി; ശിക്ഷയുടെ ഭാഗമായി അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു; അമ്മയും ബന്ധുവും അറസ്റ്റില്‍

ചെന്നൈ: എഴുപത് രൂപ മോഷ്ടിച്ചതിനു മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്നു ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം. വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) മരിച്ചത്.

വ്യാഴാഴ്ചയാണു സംഭവം. വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ നിന്ന് 70 രൂപ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണമെടുത്തതെന്നു കുട്ടിയുടെ ബന്ധുവായ മല്ലിക എന്ന സ്ത്രീ കണ്ടെത്തി. കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം കേട്ടതിന് പിന്നാലെ, സ്പൂണ്‍ അടുപ്പില്‍ വച്ച് പഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും പൊള്ളലേല്‍പിച്ചു. കൂടാതെ അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിക്കുകയും ചെയ്തു. അവശനിലയിലായ കുട്ടിക്ക് സമീപത്തെ ഫാര്‍മസിയില്‍നിന്നു മരുന്ന് വാങ്ങി നല്‍കിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. അരുമ്പാവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അമ്മയെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

Hot Topics

Related Articles