അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു ; വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി ; നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളിൽ നടപടിയെടുക്കുവാൻ തയ്യാറാവാതെ പൊലീസ്

തിരുവനന്തപുരം : കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു.നാലുമുക്ക് എം എസ് ഹൗസ് റംലാ ബീവി , പിണയ്ക്കാമുറ്റത്ത് സലിം,അഹ്സിനാ മൻസിൽ സുൽഫി ,
എന്നിവരുടെ വീടുകളും നാലു ഇരുചക്രവാഹനങ്ങളും ഒരു കാറും , കോഴിക്കടയുമാണ് തകർത്തത്.
വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമം. തിങ്കളാഴ്ച രാത്രി രണ്ടു മണിക്കായിരുന്നു അക്രമം
ഉള്ളൂർ കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അക്രമം നടത്തിയത്.

നിരവധി അടിപിടി കേസുകളും കഞ്ചാവു കേസുകളിലും പ്രതിയാണിയാൾ. ഇയാളുടെ നേതൃത്വത്തിൽ പ്രദേത്ത്.നടന്നു വരുന്ന കഞ്ചാവു വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പോലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് ആരോപിച്ചായിരുന്നു അക്രമം.
ഇന്നലെ രാത്രി ഒൻപതു മണിക്ക് വീടിനോട് ചേർന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിലാണ് ഇയാൾ വാൾ വച്ച് ഭീഷണിപ്പെടുത്തിയത്.
ഇവരുടെ മക്കളെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി.
റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് രാത്രി രണ്ടു മണിയോടെ മടങ്ങിയെത്തിയ സംഘം അക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. മുൻപും ഇതേ സംഘത്തിന്റെ അതിക്രമമുണ്ടായപ്പോഴും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു

Hot Topics

Related Articles