കോട്ടയം മുട്ടമ്പലത്ത് ഫോണിൽ സംസാരിച്ച ശേഷം ട്രെയിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി; ജീവനൊടുക്കിയത് പള്ളിക്കത്തോട് സ്വദേശി

മുട്ടമ്പലത്ത് നിന്നും
ജാഗ്രതാ ലൈവ്
ലേഖകൻ
സമയം : സമയം – 01.03

കോട്ടയം : മുട്ടമ്പലത്ത് കാറിലെത്തി ഫോണിൽ സംസാരിച്ച ശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച കോട്ടയം ജില്ലയെ നടുക്കിയ രണ്ടാമത്തെ മരണമാണ് ഉണ്ടാകുന്നത്. ഭാര്യയോട് ഫോണിൽ സംസാരിച്ച ശേഷമാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയതെന്ന് സംശയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുട്ടമ്പലം റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഇദേഹം , കാർ നിർത്തി ഫോൺ ചെയ്ത് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന്, ഫോൺ ചെയ്ത് കൊണ്ടു തന്നെ പുറത്തിറങ്ങിയ ശേഷം റെയിൽവേ ട്രാക്കിലേയ്ക്ക് നടക്കുകയായിരുന്നു. തുടർന്ന്, ട്രെയിൻ എത്തിയപ്പോൾ ഇദ്ദേഹം ട്രെയിന് മുന്നിൽ ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ടറോട് പറഞ്ഞു.

സംഭവം അറിഞ്ഞ് ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് അടക്കുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി ജോസഫ് ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു. പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കൾ.

Hot Topics

Related Articles