പത്തനംതിട്ട ഇലന്തൂർ നരബലി: പ്രതികൾ മുൻപ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്താൻ ശ്രമിച്ചതായി മൊഴി

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിയ്ക്കു മുൻപ്
ആറന്മുള, പന്തളം സ്വദേശികളായ യുവതികളെ നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചു. റോസ്ലിയ്ക്കും പത്മയ്ക്കും മുമ്പ് 2 പേരെ കൊല്ലാൻ ശ്രമിച്ചതായി പ്രതികൾ പോലീസിന് മൊഴി നൽകി. ഒരു വർഷം മുമ്പ്
ഷാഫി പരിചയം സ്ഥാപിക്കാനായി
ലോട്ടറി വിൽപനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയിൽനിന്ന് ലോട്ടറി മൊത്തമായി വാങ്ങി. ഇങ്ങനെ പരിചയം ഉണ്ടാക്കിയ ഷാഫി തിരുമ്മു കേന്ദ്രത്തിൽ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിച്ചു. ആദ്യ ദിവസം 1000 രൂപ നൽകി. രണ്ടാം ദിവസം ഉച്ചയ്ക്കു തിരുമ്മു കഴിഞ്ഞു നിൽക്കുമ്പോൾ ഇവരെ ലൈലയും ഭഗവൽസിങും വീട്ടിലേക്ക് വിളിച്ചു വരുത്തി അകത്തു കയറിയപ്പോൾ ഇരുവരും ചേർന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ടശേഷം കൈ ബന്ധിക്കാൻ തുടങ്ങി.
ലൈലയും ഭഗവൽസിങും കാലുകൾ കെട്ടാൻ തിരിഞ്ഞ തക്കത്തിന് ഇവർ കയ്യിലെ കെട്ടഴിച്ച് കുതറിയോടുകയായിരുന്നു. ഇതിനിടെ ഷാഫി മുഖത്തടിച്ചപ്പോൾ ഇവർ താഴെ വീണെങ്കിലും ഓടി രക്ഷപ്പെട്ടു റോഡിൽ വന്നു . റോഡിലെത്തിയപ്പോൾ ലൈല അനുനയിപ്പിച്ചു തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും യുവതി റോഡിൽ തന്നെ നിന്നു പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാമത്തെയാൾ
പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈല വീട്ടു ജോലിക്കെത്തിച്ച യുവതിയാണ്. ആ യുവതി വീട്ടിൽ വരുമ്പോൾ വീടിനു മുന്നിൽ മാലിന്യ കുഴിയെടുക്കുന്നത് കണ്ടതായി പറയുന്നു. തൊട്ടടുത്ത ദിവസം പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചപ്പോൾ അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു കണ്ട് അവരും രക്ഷപ്പെടുകയായിരുന്നു. ഈ
രണ്ടു ശ്രമങ്ങളും
പരാജയപ്പെട്ടതോടെയാണു ഷാഫി റോസ്ലിയെയും പത്മയെയും വലയിൽ വീഴ്ത്തിയത് എന്നാണു സൂചന.

Hot Topics

Related Articles