ഏറ്റുമാനൂർ ബൈപ്പാസിൽ കാറിടിച്ച് അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവം; കാർ ഡ്രൈവർക്ക് അഞ്ചു വർഷം തടവും അഞ്ചു ലക്ഷം പിഴയും; ശിക്ഷിക്കപ്പെട്ടത് പേരൂർ സ്വദേശിയായ 23 കാരൻ

കോട്ടയം: ഏറ്റുമാനൂർ ബൈപ്പാസിൽ കാറിടിച്ച് അമ്മയും രണ്ട് പെൺമക്കളും മരിച്ച കേസിൽ കാർ ഡ്രൈവർക്ക് 5 വർഷം തടവും, 5 ലക്ഷം പിഴയും. പേരൂർ മുള്ളൂർ ഷോൺ മാത്യുവിനാണ് (23) അഞ്ചു വർഷം തടവും, 5 ലക്ഷം രൂപ പിഴയും കോട്ടയം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2019 മാർച്ച് 4 ന് ഏറ്റുമാനൂർ പൂവത്തുംമൂട് ബൈപാസ് റോഡിലുണ്ടായ അപകടത്തിൽ കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവർ മരിച്ച സംഭവത്തിലാണു വിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പ്രസ്താവിച്ചത്. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജയചന്ദ്രൻ ഹാജരായി.

Hot Topics

Related Articles